മന്നം ജയന്തിക്ക് സമ്പൂര്‍ണ്ണ അവധിയില്ല, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമയി എന്‍എസ്എസ്

മന്നം ജയന്തി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ദിവസം സമ്പൂര്‍ണ്ണ അവധി പ്രഖ്യാപിക്കാത്തതില്‍ അദ്ദേഹം അതൃപ്തി അറിയിച്ചു. സര്‍ക്കാരിന്റേത് എന്‍എസ്എസിനോടുള്ള വിവേചനപരമായ നിലപാടാണ്. സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.

145 ാമത് മന്നം ജയന്തി ദിവസമാണ് വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്തെത്തിയത്. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ദീര്‍ഘ നാളായി എന്‍എസ്എസ് ഉയര്‍ത്തുന്നതാണ്. എന്നാല്‍ അനുകൂലമായ നടപടി ഇതുവരെ സ്വീകരിച്ചട്ടില്ല. നിലവില്‍ ഉള്ളത് നിയന്ത്രിത അവധി മാത്രമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു.

മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പൊതു അവധിയായി പ്രഖ്യാപിക്കണം എന്നതാണ് എന്‍എസ്എസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് ശിപാര്‍ശ നല്‍കേണ്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ 15 പൊതു അവധികള്‍ ഉണ്ടെന്നും, കൂടുതല്‍ അവധികള്‍ നല്‍കാന്‍ പരിമിതി ഉണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.

എന്‍എസ്എസ് മതേതര സംഘടനയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒരു പോലെയാണ് കാണുന്നത്. എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകളെ വിമര്‍ശിക്കുകയും, നല്ലതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ തന്നെ മന്നത്ത് പദ്മനാഭനെ നവോത്ഥാന നായകനായി ചില ഇടങ്ങളില്‍ ഉയര്‍ത്തി കാണിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും എന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ