ഇസ്രായേൽ അതിർത്തി കടക്കുന്നതിനിടെ ജോർദാനിൽ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ട സംഭവം; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാരിന്റെ സഹായം തേടി ബന്ധുക്കൾ

ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേൽ പെരേരയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കുടുംബാംഗങ്ങൾ ജോർദാനിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി. ഇസ്രായേലിൽ ജോലി വിസ വാഗ്ദാനം ചെയ്ത ഒരു ഏജന്റ് വഴിതെറ്റിച്ചതിനെ തുടർന്ന് ജനുവരിയിൽ ടൂറിസ്റ്റ് വിസയിൽ ജോർദാനിലേക്ക് പോയ നാലംഗ സംഘത്തിലെ അംഗമായിരുന്നു 47 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ.

ഫെബ്രുവരി 9 വരെ തോമസ് ഭാര്യ ക്രിസ്റ്റീനയുമായി സംസാരിച്ചിരുന്നു. പിന്നീട് അയാൾ അവളോട് തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. കൂടുതൽ എന്തെങ്കിലും ചോദിക്കാൻ കഴിയുന്നതിന് മുമ്പ്, കോൾ വിച്ഛേദിക്കപ്പെട്ടു. പിന്നീട് തോമസുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ഫെബ്രുവരി 24 ന് ജോർദാനിലെ ഇന്ത്യൻ എംബസിയിലേക്ക് ഒരു ഇമെയിൽ അയച്ചതായി ക്രിസ്റ്റീനയുടെ സഹോദരൻ ജെ. റെക്സ് ദി ടെലിഗ്രാഫിനോട് പറഞ്ഞു.

ജോർദാനിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു

“ഫെബ്രുവരി 28 ന് വൈകുന്നേരം 6.43 ന് എനിക്ക് ഒരു മറുപടി ലഭിച്ചു. കരക് ജില്ലയിലൂടെ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ സൈന്യം എന്റെ അളിയനെ വെടിവച്ചു കൊന്നു എന്ന് അതിൽ പറയുന്നു.” റെക്സ് പറഞ്ഞു. തോമസിന്റെ സുഹൃത്തും നാലംഗ സംഘത്തിലെ അംഗവുമായ എഡിസണിന്റെ കാലിനും വെടിയേറ്റു. അതിനുശേഷം എഡിസൺ തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തുമ്പയിലെ വീട്ടിലേക്ക് മടങ്ങിയതായിയും റെക്സ് പറഞ്ഞു.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ