മൈനാ​ഗപ്പള്ളി കാർ അപകടം; പ്രതി അജ്മൽ അമിത വേ​ഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ‌ പുറത്ത്

കൊല്ലം മൈനാ​ഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതിയായ അജ്മൽ അമിത വേ​ഗത്തിൽ കാറോടിച്ചു പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നാട്ടുകാർ പിന്തുടർന്നപ്പോൾ പകർത്തിയ ദൃശ്യങ്ങളാണിവ.

എതിരെ വന്ന മറ്റൊരു കാറിലും അജ്മൽ ഓടിച്ച കാർ ഇടിച്ചിരുന്നു. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെ വൈകിട്ട് മൈനാ​ഗപ്പള്ളി ആനൂർക്കാവിലാണ് അപകടമുണ്ടാകുന്നത്. സ്കൂട്ടർ യാത്രികരായ കുഞ്ഞുമോൾ എന്ന സ്ത്രീ മരിക്കുകയും സഹയാത്രികയായ ഫൗസിയക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം അപകടത്തിൽ കാറിലുണ്ടായിരുന്ന കരുനാ​ഗപ്പളളി സ്വദേശി അജ്മലിനെയും നെയ്യാറ്റിൻകര സ്വദേശി ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് നരഹത്യക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്ന് എന്ന് സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ വെളിപ്പടുത്തിയിരുന്നു. റോഡിലേക്ക് വീണ കുഞ്ഞുമോൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കാർ മുന്നോട്ടെടുത്തതിനാൽ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ