'സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്ത്': സിറിയക് ജോസഫിന് എതിരെ വീണ്ടും കെ.ടി ജലീല്‍

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീൽ എംഎൽഎ. സുപ്രീം കോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്ന് ജലീൽ പറഞ്ഞു. പൊതു പ്രവർത്തകൻ ജോമോൻ പുത്തൻ പുരക്കലിന്റെ ആത്മകഥയിൽ നിന്നുള്ള ഭാഗം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചാണ് കെടി ജലീലിന്റെ ആരോപണം. ജോമോൻ പുത്തൻ പുരക്കൽ എഴുതുന്നു എന്ന് തുടക്കത്തിൽ എഴുതി ചേർത്താണ് കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

“പുഴുക്കുത്ത്”

ജോമോൻ പുത്തൻപുരക്കൽ എഴുതുന്നു:

“ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റികൊണ്ട് പാർലമെന്റിൽ നിയമം പാസ്സാക്കിയതിനെതിരെ, സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ, കേന്ദ്രഗവണ്മെന്റിന് വേണ്ടി അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ഇപ്രകാരം വാദിച്ചു;

‘സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ കൊളീജിയത്തിൽ പുഴുക്കുത്തുകളായ ജഡ്ജിമാർ കടന്നുകൂടിയത് കൊണ്ടാണ്, ജഡ്ജിമാരെ തിരെഞ്ഞെടുക്കുന്ന കൊളീജിയം പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റിയത്”.

അപ്പോൾ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് അറ്റോർണി ജനറലിനോട് ചോദിച്ചു; ‘കൊളീജിയത്തിൽ കടന്നുകൂടിയ പുഴുക്കുത്തുകളായ ഒരു ജഡ്ജിന്റെ പേരെങ്കിലും എക്സാംപിളായി പറയാൻ കഴിയുമോ?’

‘സുപ്രീം കോടതി ജഡ്ജിയായിരുന്ന, അതിനുമുൻപ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയിരുന്ന, ജസ്റ്റിസ്‌ സിറിയക് ജോസഫ് ജഡ്ജ്മെന്റ് എഴുതാത്ത ജഡ്ജിയായിരുന്നു എന്നും, ഇത്തരം പുഴുക്കുത്തുകളാണ് കൊളീജിയത്തിൽ കടന്നുകൂടിയതെന്നും, അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വെളിപ്പെടുത്തി.

ജസ്റ്റിസ്‌ സിറിയക് ജോസഫ് വാദംകേട്ട കേസുകളിലെല്ലാം സിറിയക് ജോസഫിനോടൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിയാണ് ജഡ്ജ്മെന്റ് എഴുതിയതെന്ന്, അറ്റോർണി ജനറൽ, 2015 ജൂൺ 18 നാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം കേന്ദ്രസർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയത്.

ഈ വാർത്ത 2015 ജൂൺ 19ന് ടൈംസ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് പത്രത്തിലെ ഫ്രണ്ട്പേജിൽ പ്രധാനവാർത്തയായി, സിറിയക് ജോസഫിന്റെ ചിത്രം സഹിതം വാർത്ത വന്നിരുന്നു”. (ജോമോന്റെ എഴുതിത്തീരാത്ത ആത്മകഥയിൽ നിന്നുള്ള ഭാഗം)

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി