വൈപ്പറില്ല, പെരുമഴയത്ത് ഓടിയ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ചില്ലുകൾ തുടച്ചത് തോർത്തുപയോഗിച്ച്; ബസ് സാഹസിക ഓട്ടം നടത്തിയത് 104 കിലോമീറ്റർ

തകരാറിലായ വൈപ്പറുമായി പെരുമഴയത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഓടിയത് 104 കിലോമീറ്റർ. യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ഓട്ടം കോട്ടയം കുറവിലങ്ങാട് മുതൽ അടൂർ വരെ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തൃശൂരിൽ നിന്ന് കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുന്ന പാറശ്ശാല ഡിപ്പോയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് എയർബസാണ് ഇങ്ങനെ അപകട യാത്ര നടത്തിയത്. തകരാറിലായ വൈപ്പർ മാറ്റിയിടാനായി രണ്ടു ഡിപ്പോകളിൽ കയറ്റിയെങ്കിലും മാറ്റാൻ സാധിച്ചില്ല. കടുത്ത മഴയ്ക്കിടെ, ഡ്രൈവർ ബസ് ആദ്യം കോട്ടയം ഡിപ്പോയിലാണ് എത്തിച്ചത്. എന്നാൽ, അവിടെനിന്ന്, അറ്റകുറ്റപ്പണി നടത്താനായില്ല.

മഴ ശമിച്ചതോടെ യാത്ര വീണ്ടും തുടങ്ങി. എന്നാൽ ബസ് ചിങ്ങവനമെത്തിയപ്പോൾ മഴ വീണ്ടും കനത്തു. ഇതോടെ യാത്രക്കാരിൽ ചിലരെ മുൻവശത്തിരുത്തി വഴി പറഞ്ഞുകൊടുത്താണ് സർവീസ് തുടർന്നത്. ഇടയ്ക്കിടെ ബസ് നിർത്തി ജീവനക്കാർ തോർത്തുപയോഗിച്ച് ചില്ലിനുമുകളിലെ ഈർപ്പം തുടച്ചുനീക്കി.

അടുത്തതായി തിരുവല്ല ഡിപ്പോയിലെ ഗാരേജിൽ ബസ് കയറ്റി. പക്ഷേ ഇവിടെയും അറ്റകുറ്റപ്പണി നടന്നില്ല. ഒരു മണിക്കൂറോളം കാത്തുകിടന്നശേഷം വൈപ്പറില്ലാതെ ബസ് യാത്ര തുടരുകയായിരുന്നു. ഒടുവിൽ അടൂരിൽവച്ച് മഴ വീണ്ടും കൂടിയതോടെ യാത്രക്കാരെ പിന്നാലെയെത്തിയ മറ്റൊരു ഫാസ്റ്റ് പാസഞ്ചറിൽ കയറ്റിവിട്ടു. കൊട്ടാരക്കര ഡിപ്പോയിൽ എത്തിച്ച ശേഷമാണ് വൈപ്പർ നന്നാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. 15 ദിവസത്തോളമായി ഈ ബസിന്റെ വൈപ്പർ തകരാറിലാണെന്ന് ആരോപണമുണ്ട്.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്