കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ആക്രമണം; ആറ്റിങ്ങലില്‍ മൂവര്‍സംഘം അറസ്റ്റില്‍

തിരുവനന്തപുരം ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂര്‍ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസ് തടഞ്ഞിട്ടായിരുന്നു ആക്രമണം. ഇന്നോവ കാറിലായിരുന്നു മൂവര്‍ സംഘമെത്തിയത്. തുടര്‍ന്ന് ബസ് തടഞ്ഞിട്ട് കെഎസ്ആര്‍ടിസി ഡ്രൈവറെ അസഭ്യം പറയുകയായിരുന്നു. അര മണിക്കൂറോളം അക്രമികള്‍ ബസ് തടഞ്ഞിട്ടതായാണ് പരാതി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ജയകുമാറിന് നേരെയാണ് അതിക്രമമുണ്ടായത്.

അക്രമികള്‍ ബസിന് കേടുപാടുകള്‍ വരുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു. ബസിന്റെ ലൈറ്റ് മൂവര്‍ സംഘം അടിച്ചുതകര്‍ത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ