കോഴിക്കോട് വീണ്ടും ലഹരിവേട്ട; മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട് വീണ്ടും ലഹരിവേട്ട. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയാണ് എക്സൈസ് പിടികൂടിയത്. രണ്ട് കേസുകളിലായി 29 ഗ്രാം എംഡിഎംഎയും, 18 കുപ്പി ഹാഷിഷ് ഓയിലും, എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.

കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസ്, പെരുമണ്ണ പണിക്കര വലിയപറമ്പില്‍ വീട്ടില്‍ നിഹാല്‍, ബേപ്പൂര്‍ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാര്‍, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊറിയര്‍ ആയിട്ടാണ് ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കോഴിക്കോട് എത്തിച്ചത്.

കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്ന് 55.200 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ബൈക്കില്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്നിലെ അത്താണിക്കലില്‍ പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ് (22), കോഴിക്കോട് മലാപ്പറമ്പ് മുതുവാട്ട് വീട്ടില്‍ വിഷ്ണു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂര്‍ പച്ചാക്കിലില്‍ നടന്ന വാഹന പരിശോധനയ്ക്ക് ഇടെയാണ് യുവാക്കളെ പിടികൂടിയത്.

സംസ്ഥാനത്ത് ലഹരിമരുന്ന് കടത്ത് സംഭവങ്ങള്‍ കൂടി വരികയാണ്. പെണ്‍കുട്ടികള്‍ അടക്കമുള്ള വന്‍ ലഹരി റാക്കറ്റ് സജീവമാണെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും