617 കോടി രൂപ ചെലവ്, രാജ്യത്തെ ആദ്യ അവയമാറ്റ ആശുപത്രിയ്ക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിടും

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി പദ്ധതിക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. ചേവായൂരിലെ ത്വക്ക് രോഗാശുപത്രിവളപ്പിൽ 20 ഏക്കർ സ്ഥലത്താണ് 617 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്‌ബി സഹായത്തോടെ നടപ്പിലാക്കുക.

രണ്ട് ഘട്ടമായിട്ടായിരിക്കും കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമാണം. എട്ട് നിലകളിലായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ പരിശീലന, ഗവേഷണ കേന്ദ്രമായും ഇവിടം പ്രവർത്തിക്കും.

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളുടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 500ല്‍ അധികം കിടക്കകള്‍, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍, ഐസിയു തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു; പോറ്റിയും എംപിയും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നോയെന്ന് അന്വേഷണം

പിടി തരാതെ സ്വർണവില ; ഇന്ന് പവന് കൂടിയത് രണ്ടായിരത്തിലേറെ രൂപ!

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല'; ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ

ടി-20 ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് സ്റ്റാർ ഓൾറൗണ്ടറിന് കിട്ടിയത് വമ്പൻ പണി, ടൂർണമെന്റ് നഷ്ടമാകും; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു, ആർക്കും അവനെ തടയാനാകില്ല: വിരേന്ദർ സെവാഗ്

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സൂര്യൻ ഒരിക്കലും അസ്തമിക്കില്ല, എന്നാൽ ഇന്നലെ സൂര്യൻ നേരിട്ടിറങ്ങി അവരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചു; വൈഭവ് സൂര്യവൻഷിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ആരാധകർ

ഈ കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു, അവരാണ് ഈ ലോകകപ്പിലെ ഹീറോസ്: വൈഭവ് സൂര്യവൻഷി

സന്നാഹമത്സരത്തിൽ സഞ്ജുവിന് പകരം ഇഷാനെ ഇറക്കിയത് ആ കാരണം കൊണ്ടാണ്: സൂര്യകുമാർ യാദവ്

ഇന്ത്യയല്ല, ടി-20 ലോകകപ്പ് നേടാൻ പോകുന്നത് ആ ടീമാണ്: രവിചന്ദ്രൻ അശ്വിൻ

'ഞങ്ങളല്ല അവരാണ് ഞങ്ങളുമായി കളിക്കുന്നില്ലെന്ന് പറഞ്ഞത്: സൂര്യകുമാർ യാദവ്