കേരള സവാരിയും വെള്ളാനയായി; പദ്ധതി അന്ത്യശ്വാസം വലിച്ചതുപോലും അറിയാതെ തൊഴില്‍ വകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതി കൂടി വെള്ളാനയായി മാറി. കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ കൊട്ടും കുരവയുമായി ആരംഭിച്ച കേരള സവാരിയാണ് അന്ത്യശ്വാസം വലിച്ചത്. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ ചൂഷണം ഒഴിവാക്കാനും സംസ്ഥാനത്തെ ടാക്‌സി തൊഴിലാളികളുടെ ഉന്നമനത്തിനുമായാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒരു ദിവസം പോലും പദ്ധതി ഉപയോഗപ്രദമായിരുന്നില്ല.

ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്ക് സമാനമായി രൂപകല്പന ചെയ്ത ആപ്പിലൂടെ യാത്രക്കാര്‍ക്ക് സവാരി ബുക്ക് ചെയ്യാനോ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങളായിരുന്നു കേരള സവാരി വെള്ളാനയായി മാറിയതിന് പ്രധാന കാരണമായത്. 1500ല്‍ അധികം ഓട്ടോ തൊഴിലാളികളെയും 500ല്‍ അധികം ടാക്‌സി തൊഴിലാളികളെയും ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി ആരംഭിച്ചത്.

അതേ സമയം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആപ്പ് രൂപപ്പെടുത്തിയ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസിനുള്‍പ്പെടെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ സാധിക്കുന്നില്ല. പദ്ധതിയുടെ ആസൂത്രണത്തിന് ചുക്കാന്‍ പിടിക്കേണ്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ അധികൃതര്‍ക്ക് കേരള സവാരിയുടെ നിലവിലെ സ്ഥിതി പോലും അവ്യക്തമാണ്.

പാലക്കാട് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസ് ആപ്പ് രൂപപ്പെടുത്തിയതിന് പിന്നാലെ തന്നെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയുടെ ആസൂത്രണ ചുമതലയുള്ള വകുപ്പുകളായ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡോ ലേബര്‍ കമ്മീഷണറേറ്റോ ഇതില്‍ ഇടപെട്ടില്ല.

തിരുവനന്തപുരത്ത് ആരംഭിച്ച് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി തയ്യാറാക്കിയതെങ്കിലും ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായില്ല. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നും പാലക്കാട് ഐടിഐ അറിയിക്കുന്നു.

എന്നാല്‍ കേരള സവാരിയുടെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും തൊഴില്‍ മന്ത്രിയുടെ ഓഫീസും അറിയിക്കുന്നത്. ഓഗസ്റ്റില്‍ ആരംഭിച്ച പദ്ധതി സെപ്റ്റംബറിലാണ് പ്രവര്‍ത്തനക്ഷമമായത്. ഒന്നര മാസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ ആശ്രയിച്ച പദ്ധതിയുടെ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും ആസൂത്രണത്തിനും നേരെ സര്‍ക്കാര്‍ കണ്ണടച്ചതാണ് കേരള സവാരി അന്ത്യശ്വാസം വലിക്കാന്‍ കാരണമായത്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു