കേരള സവാരിയും വെള്ളാനയായി; പദ്ധതി അന്ത്യശ്വാസം വലിച്ചതുപോലും അറിയാതെ തൊഴില്‍ വകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതി കൂടി വെള്ളാനയായി മാറി. കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ കൊട്ടും കുരവയുമായി ആരംഭിച്ച കേരള സവാരിയാണ് അന്ത്യശ്വാസം വലിച്ചത്. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ ചൂഷണം ഒഴിവാക്കാനും സംസ്ഥാനത്തെ ടാക്‌സി തൊഴിലാളികളുടെ ഉന്നമനത്തിനുമായാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒരു ദിവസം പോലും പദ്ധതി ഉപയോഗപ്രദമായിരുന്നില്ല.

ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്ക് സമാനമായി രൂപകല്പന ചെയ്ത ആപ്പിലൂടെ യാത്രക്കാര്‍ക്ക് സവാരി ബുക്ക് ചെയ്യാനോ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങളായിരുന്നു കേരള സവാരി വെള്ളാനയായി മാറിയതിന് പ്രധാന കാരണമായത്. 1500ല്‍ അധികം ഓട്ടോ തൊഴിലാളികളെയും 500ല്‍ അധികം ടാക്‌സി തൊഴിലാളികളെയും ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി ആരംഭിച്ചത്.

അതേ സമയം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആപ്പ് രൂപപ്പെടുത്തിയ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസിനുള്‍പ്പെടെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ സാധിക്കുന്നില്ല. പദ്ധതിയുടെ ആസൂത്രണത്തിന് ചുക്കാന്‍ പിടിക്കേണ്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ അധികൃതര്‍ക്ക് കേരള സവാരിയുടെ നിലവിലെ സ്ഥിതി പോലും അവ്യക്തമാണ്.

പാലക്കാട് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസ് ആപ്പ് രൂപപ്പെടുത്തിയതിന് പിന്നാലെ തന്നെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയുടെ ആസൂത്രണ ചുമതലയുള്ള വകുപ്പുകളായ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡോ ലേബര്‍ കമ്മീഷണറേറ്റോ ഇതില്‍ ഇടപെട്ടില്ല.

തിരുവനന്തപുരത്ത് ആരംഭിച്ച് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി തയ്യാറാക്കിയതെങ്കിലും ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായില്ല. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നും പാലക്കാട് ഐടിഐ അറിയിക്കുന്നു.

എന്നാല്‍ കേരള സവാരിയുടെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും തൊഴില്‍ മന്ത്രിയുടെ ഓഫീസും അറിയിക്കുന്നത്. ഓഗസ്റ്റില്‍ ആരംഭിച്ച പദ്ധതി സെപ്റ്റംബറിലാണ് പ്രവര്‍ത്തനക്ഷമമായത്. ഒന്നര മാസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ ആശ്രയിച്ച പദ്ധതിയുടെ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും ആസൂത്രണത്തിനും നേരെ സര്‍ക്കാര്‍ കണ്ണടച്ചതാണ് കേരള സവാരി അന്ത്യശ്വാസം വലിക്കാന്‍ കാരണമായത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക