വനിതാ സംവരണ വാര്‍ഡില്‍ പുരുഷ സ്ഥാനാര്‍ഥി; കണ്ണൂരില്‍ 98 നാമനിര്‍ദേശപത്രികകള്‍ തള്ളി

കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള 10,081 നാമനിര്‍ദേശപത്രികകള്‍ അംഗീകരിച്ചു. ഇതില്‍ 5,294 വനിതാ സ്ഥാനാര്‍ഥികളും 4,787 പുരുഷ സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 98 പത്രികകള്‍ തള്ളി. വനിതാ സംവരണ ഡിവിഷനില്‍ പത്രിക നല്‍കിയ പുരുഷ സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രികകള്‍ അടക്കം തള്ളി. പേരാവൂരില്‍ സിറ്റിങ് വാര്‍ഡില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഇല്ലാതായി

മലപ്പട്ടം പഞ്ചായത്തില്‍ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും നാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദേശപത്രികകള്‍ തള്ളി. 12-ാം വാര്‍ഡായ കൊവുന്തലയില്‍ സിപിഎം സ്ഥാനാര്‍ഥി എം.വി ഷിഗനയ്ക്ക് എതിരില്ലാതെ ജയം ഉറപ്പിക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പി. നിത്യശ്രീയുടെ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യത്യാസമുണ്ടെന്ന എല്‍ഡിഎഫ് ആരോപണം ശരിവച്ചാണ് പത്രിക തള്ളിയത്.

എന്നാല്‍ വരണാധികാരിയ്ക് മുന്നില്‍ നേരിട്ടെത്തി താനിട്ട ഒപ്പ് തന്റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടിട്ടും സിപിഎം ഭീഷണിയ്ക്ക് വഴങ്ങിയാണ് പത്രിക തള്ളിയത് എന്നാണ് നിത്യശ്രീയുടെ ആരോപണം. ഒമ്പതാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയായ അഹമ്മദ് കുട്ടിയെ നിര്‍ദേശിച്ച നസീബയെയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

മലപ്പട്ടത്തെ നാലാം വാര്‍ഡായ കരിമ്പിലിലെ ബിജെപി സ്ഥാനാര്‍ഥി പി.പി ഷൈനുവിന്റെ പത്രികയും തള്ളി. സാക്ഷ്യപ്പെടുത്തിയ വോട്ടര്‍പ്പട്ടിക സമര്‍പ്പിച്ചില്ലെന്ന കാരണത്താലാണ് തള്ളിയത്. എതിരാളികള്‍ ഇല്ലാത്തതിനാല്‍ മലപ്പട്ടത്ത് സിപിഎം നേരത്തെ രണ്ട് വാര്‍ഡുകളില്‍ വിജയം ഉറപ്പിച്ചിരുന്നു.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ഥി നല്‍കിയ പത്രികയും തള്ളി. കോളയാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി കെ. അനീഷ് നല്‍കിയ പത്രികയാണ് വരണാധികാരി എ.കെ ജയശ്രീ തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി.

ഇതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാതെയായി. പേരാവൂര്‍ പഞ്ചായത്തിലെ തെറ്റുവഴി വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.ജെ ജോസഫിന്റെയും പത്രിക തള്ളി. നാമനിര്‍ദേശം ചെയ്ത വ്യക്തി വാര്‍ഡിലെ വോട്ടര്‍ അല്ലാത്തതിനാലാണ് പത്രിക തള്ളിയത്.

ഡമ്മിയായി പത്രിക നല്‍കിയ തേങ്കുടി റീനയുടെ പത്രികയും തള്ളി. റീനയുടെ നാമനിര്‍ദേശകനും വാര്‍ഡിലെ വോട്ടര്‍ ആയിരുന്നില്ല. ഇതോടെ സിറ്റിങ് വാര്‍ഡില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഇല്ലാതായി. ചെറുകുന്ന് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളി. 11-ാം വാര്‍ഡ് മുണ്ടപ്രത്തെ കെ.കൃഷ്ണന്റെ പത്രികയാണ് തള്ളിയത്. കൃഷ്ണന്റെ പേരില്‍ കേസ് ഉള്ളതിനാലാണ് പത്രിക തള്ളിയത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി