വനിതാ സംവരണ വാര്‍ഡില്‍ പുരുഷ സ്ഥാനാര്‍ഥി; കണ്ണൂരില്‍ 98 നാമനിര്‍ദേശപത്രികകള്‍ തള്ളി

കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള 10,081 നാമനിര്‍ദേശപത്രികകള്‍ അംഗീകരിച്ചു. ഇതില്‍ 5,294 വനിതാ സ്ഥാനാര്‍ഥികളും 4,787 പുരുഷ സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 98 പത്രികകള്‍ തള്ളി. വനിതാ സംവരണ ഡിവിഷനില്‍ പത്രിക നല്‍കിയ പുരുഷ സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രികകള്‍ അടക്കം തള്ളി. പേരാവൂരില്‍ സിറ്റിങ് വാര്‍ഡില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഇല്ലാതായി

മലപ്പട്ടം പഞ്ചായത്തില്‍ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും നാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദേശപത്രികകള്‍ തള്ളി. 12-ാം വാര്‍ഡായ കൊവുന്തലയില്‍ സിപിഎം സ്ഥാനാര്‍ഥി എം.വി ഷിഗനയ്ക്ക് എതിരില്ലാതെ ജയം ഉറപ്പിക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പി. നിത്യശ്രീയുടെ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യത്യാസമുണ്ടെന്ന എല്‍ഡിഎഫ് ആരോപണം ശരിവച്ചാണ് പത്രിക തള്ളിയത്.

എന്നാല്‍ വരണാധികാരിയ്ക് മുന്നില്‍ നേരിട്ടെത്തി താനിട്ട ഒപ്പ് തന്റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടിട്ടും സിപിഎം ഭീഷണിയ്ക്ക് വഴങ്ങിയാണ് പത്രിക തള്ളിയത് എന്നാണ് നിത്യശ്രീയുടെ ആരോപണം. ഒമ്പതാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയായ അഹമ്മദ് കുട്ടിയെ നിര്‍ദേശിച്ച നസീബയെയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

മലപ്പട്ടത്തെ നാലാം വാര്‍ഡായ കരിമ്പിലിലെ ബിജെപി സ്ഥാനാര്‍ഥി പി.പി ഷൈനുവിന്റെ പത്രികയും തള്ളി. സാക്ഷ്യപ്പെടുത്തിയ വോട്ടര്‍പ്പട്ടിക സമര്‍പ്പിച്ചില്ലെന്ന കാരണത്താലാണ് തള്ളിയത്. എതിരാളികള്‍ ഇല്ലാത്തതിനാല്‍ മലപ്പട്ടത്ത് സിപിഎം നേരത്തെ രണ്ട് വാര്‍ഡുകളില്‍ വിജയം ഉറപ്പിച്ചിരുന്നു.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ഥി നല്‍കിയ പത്രികയും തള്ളി. കോളയാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി കെ. അനീഷ് നല്‍കിയ പത്രികയാണ് വരണാധികാരി എ.കെ ജയശ്രീ തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി.

ഇതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാതെയായി. പേരാവൂര്‍ പഞ്ചായത്തിലെ തെറ്റുവഴി വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.ജെ ജോസഫിന്റെയും പത്രിക തള്ളി. നാമനിര്‍ദേശം ചെയ്ത വ്യക്തി വാര്‍ഡിലെ വോട്ടര്‍ അല്ലാത്തതിനാലാണ് പത്രിക തള്ളിയത്.

ഡമ്മിയായി പത്രിക നല്‍കിയ തേങ്കുടി റീനയുടെ പത്രികയും തള്ളി. റീനയുടെ നാമനിര്‍ദേശകനും വാര്‍ഡിലെ വോട്ടര്‍ ആയിരുന്നില്ല. ഇതോടെ സിറ്റിങ് വാര്‍ഡില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഇല്ലാതായി. ചെറുകുന്ന് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളി. 11-ാം വാര്‍ഡ് മുണ്ടപ്രത്തെ കെ.കൃഷ്ണന്റെ പത്രികയാണ് തള്ളിയത്. കൃഷ്ണന്റെ പേരില്‍ കേസ് ഉള്ളതിനാലാണ് പത്രിക തള്ളിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ