അട്ടപ്പാടിയിലെ ഭൂമി കയ്യേറ്റങ്ങൾ വാർത്തയാക്കി, മാധ്യമ പ്രവർത്തകൻ ആർ സുനിലിനെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സംഘടനകൾ

അട്ടപ്പാടിയിൽ നടക്കുന്ന ആദിവാസി ഭൂമി കയ്യേറ്റങ്ങൾ റിപ്പോർട്ട് ചെയ്തതിന് ‘മാധ്യമം’ പത്രത്തിന്റെ ലേഖകൻ ആർ സുനിലിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആർ സുനിലിനെതിരെയുള്ള കേസ് നിരുപാധികം പിൻവലിക്കണമെന്ന അവശ്യവുമായി നിരവധി സാംസ്‌കാരിക പ്രവർത്തകരും ദലിത് സമുദായ മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്.

നെല്ലിപ്പതി സ്വദേശിയായ ജോസഫ് കുര്യൻ എന്ന റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ പരാതിയിലാണ് അഗളി പോലീസ് ആർ സുനിലിനെതിരെ കേസെടുത്തിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ചന്ദ്രമോഹൻ എന്നയാൾ കുടുംബഭൂമി കൈയേറിയത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി സുനിൽ വർത്തയാക്കിയിരുന്നു. ഈ കേസിലെ പ്രതിയായ ജോസഫ് കുര്യനാണ് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുനിലിനെതിരെ കേസ് നൽകിയിരിക്കുന്നത്.

പരാതിയുമായി ആദ്യം അഗളി ഡിവൈഎസ്പിയെ ജോസഫ് സമീപിച്ചെങ്കിലും കേസെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അഗളി പോലീസ് സെപ്റ്റംബർ 21 ന് സുനിലിനെതിരെ കേസെടുത്തത്. കേരള പോലീസ് ആക്ടിലെ സെക്ഷൻ 120(ഒ) പ്രകാരമാണ് സുനിലിനെതിരെ കേസെടുത്തത്. പ്രദേശിക സാമൂഹിക പ്രവർത്തകൻ സുകുമാരൻ എന്നയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

സുനിലിനെതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെപ്തംബർ 25ന് കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ ഡിജിപി ഷെയ്ക് ദർവേഷ് സാഹിബിന് കത്തെഴുതിയിരുന്നു. കേരള പോലീസ് ആക്ടിന്റെ ദുരുപയോഗവും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് കേസെന്ന് കത്തിൽ പറഞ്ഞിരുന്നു. നിയമം ലംഘിച്ച് മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃക നടപടി വേണമെന്നും യൂണിയൻ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ആദ്യ കേസ് അല്ല ജോസഫിന്റെ പേരിലുള്ളതെന്നും ഇയാളുടെ പേരിലുള്ള ഭൂമി കയ്യേറ്റം വാർത്തയാക്കിയതിന് മുൻപും ജോസഫ് തനിക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ആർ സുനിൽ പ്രതികരിച്ചിരുന്നു. മുൻപ് ഗായിക നഞ്ചിയമ്മുടെ ഭൂമി, തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ‘നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത്’ എന്ന കവര്‍സ്‌റ്റോറി സുനിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ജോസഫ് കുര്യന്റെ വക്കീൽ നോട്ടീസ് സുനിലിന് ലഭിച്ചിരുന്നു.

നഞ്ചിയമ്മയുടെ പേരിലുള്ള ഭൂമിയുടെ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ ജോസഫ് കുര്യൻ പ്രതിയാണെന്നാണ് ലേഖനത്തിൽ പറഞ്ഞിരുന്നത്. ലേഖനം ശ്രദ്ധേയമായതോടെ കെകെ രമ എംഎല്‍എ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം നിയമസഭയില്‍ സബ്മിഷന്‍ ആയി അവതരിപ്പിക്കുകയും കേസിൽ തുടർ നിയമനടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു.

ഒന്നരപതിറ്റാണ്ടായി അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെത്തി വാര്‍ത്തകള്‍ ചെയ്യുന്ന  മുതിർന്ന പത്രപ്രവർത്തകനാണ് ആര്‍ സുനില്‍. ഇദ്ദേഹത്തിന്റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നടപടികളും ഉണ്ടായിട്ടുണ്ട്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി