തൃശൂരില്‍ വീണ്ടും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്; സി.പി.ഐ.എം നിയന്ത്രണത്തിലുള്ള 15 ബാങ്കുകള്‍ക്കു മേല്‍ അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍ ജില്ലയില്‍ സിപിഐഎമ്മിന്റെ ഭരണസമിതികള്‍ പ്രവര്‍ത്തിയ്ക്കുന്ന ബാങ്കുകളില്‍ വീണ്ടും തട്ടിപ്പ്. സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ 15 ബാങ്കുകളില്‍ പണമിടപാടില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്ന സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലെ സഹകരണ ബാങ്കുകളിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളിലെ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകളുടെ വിവരം പുറത്ത് വന്നത്.

രേഖകളില്‍ ക്രമക്കേട് നടത്തി അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ വായ്പ നല്‍കയതും ഇപ്പോള്‍ നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ നല്‍കിയതുമായ വിവരങ്ങളാണ് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ പുറത്തുവന്നത്. ഈ ബാങ്കുകളില്‍ ഇപ്പോള്‍ സഹകരണവകുപ്പിന്റെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ എത്രത്തോളം പണം നഷ്ടമായെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.

തട്ടിപ്പ് നടന്നതായി കണ്ടെത്തിയ 15 ബാങ്കുകള്‍ക്ക് മേല്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഈ വകുപ്പ പ്രകാരം തെളിവ് ശേഖരിക്കുന്നതിനായി ആരേയും സമന്‍സ് അയച്ച് വിളിച്ചുവരുത്താനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു