കണ്ണൂർ സർവകലാശാല ഡിഗ്രി ഫലം ചോർന്ന സംഭവം, കുറ്റം വിസിയുടേതെന്ന് കോളേജ് പ്രിൻസിപ്പൽ; അന്വേഷണം പ്രഖ്യാപിച്ച് വൈസ് ചാൻസിലർ

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ രംഗത്ത്. പിഴവ് സർവകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു പറഞ്ഞു. പ്രിൻസിപ്പലുമാർക്കുള്ള പോർട്ടലിൽ പരീക്ഷാഫലം ഉച്ചക്ക് രണ്ടരക്ക് വന്നു എന്നും അത് ഡൗലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകുക ആയിരുന്നു എന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അത് ടെസ്റ്റ് ആണെന്നും ഫലം പുറത്തുവിടരുതെന്നും രജിസ്ട്രാർ പറഞ്ഞത് 4 മണിക്ക് ആണെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞ ആരോപണം.

പരീക്ഷ കഴിഞ്ഞ് റെക്കോഡ് വേഗത്തിൽ ഫലം പുറത്തുവിടുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം ആണ് സർവകലാശാല ഇന്നലെ പുറത്തുവിട്ടത്. എന്നാൽ ഔദ്യോഗിക ഫലം പുറത്തുവിടുന്നതിന് മുമ്പ് തന്നെ പ്രിൻസിപ്പാളുമാരുടെ ഓൺ ലൈൻ പോർട്ടലിൽ വന്ന ഫലം കുട്ടികൾക്ക് കിട്ടി. ഇത് പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. എന്തായാലും കാര്യങ്ങൾ കൈവിട്ട് പോയതോടെ ഔദ്യോഗികമായി 6 മണിക്ക് കണ്ണൂർ സർവകലാശാല ഫലം പുറത്തുവിട്ടു.

19 ന് വൈകീട്ട് 6 മണിക്ക് തുടങ്ങി രാത്രിക്ക് ഉള്ളിൽ ഫലം പുറത്തുവിടാനാണ് സർവകലാശാല ഉദ്ദേശിച്ചത്. എന്നാൽ ഇതിന് കുറച്ച് മുൻപ് ടെസ്റ്റിംഗിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക പ്രൊഫൈലിൽ ഫലം ലഭ്യമാക്കിയിരുന്നു. ആ ഫലമാണ് ഇപ്പോൾ ചോർന്നതെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചില്ല എന്നും പറഞ്ഞ കണ്ണൂർ സർവകലാശാല ചാൻസലർ സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ