കണ്ണൂർ സർവകലാശാല ഡിഗ്രി ഫലം ചോർന്ന സംഭവം, കുറ്റം വിസിയുടേതെന്ന് കോളേജ് പ്രിൻസിപ്പൽ; അന്വേഷണം പ്രഖ്യാപിച്ച് വൈസ് ചാൻസിലർ

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ രംഗത്ത്. പിഴവ് സർവകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു പറഞ്ഞു. പ്രിൻസിപ്പലുമാർക്കുള്ള പോർട്ടലിൽ പരീക്ഷാഫലം ഉച്ചക്ക് രണ്ടരക്ക് വന്നു എന്നും അത് ഡൗലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകുക ആയിരുന്നു എന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അത് ടെസ്റ്റ് ആണെന്നും ഫലം പുറത്തുവിടരുതെന്നും രജിസ്ട്രാർ പറഞ്ഞത് 4 മണിക്ക് ആണെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞ ആരോപണം.

പരീക്ഷ കഴിഞ്ഞ് റെക്കോഡ് വേഗത്തിൽ ഫലം പുറത്തുവിടുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം ആണ് സർവകലാശാല ഇന്നലെ പുറത്തുവിട്ടത്. എന്നാൽ ഔദ്യോഗിക ഫലം പുറത്തുവിടുന്നതിന് മുമ്പ് തന്നെ പ്രിൻസിപ്പാളുമാരുടെ ഓൺ ലൈൻ പോർട്ടലിൽ വന്ന ഫലം കുട്ടികൾക്ക് കിട്ടി. ഇത് പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. എന്തായാലും കാര്യങ്ങൾ കൈവിട്ട് പോയതോടെ ഔദ്യോഗികമായി 6 മണിക്ക് കണ്ണൂർ സർവകലാശാല ഫലം പുറത്തുവിട്ടു.

19 ന് വൈകീട്ട് 6 മണിക്ക് തുടങ്ങി രാത്രിക്ക് ഉള്ളിൽ ഫലം പുറത്തുവിടാനാണ് സർവകലാശാല ഉദ്ദേശിച്ചത്. എന്നാൽ ഇതിന് കുറച്ച് മുൻപ് ടെസ്റ്റിംഗിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക പ്രൊഫൈലിൽ ഫലം ലഭ്യമാക്കിയിരുന്നു. ആ ഫലമാണ് ഇപ്പോൾ ചോർന്നതെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചില്ല എന്നും പറഞ്ഞ കണ്ണൂർ സർവകലാശാല ചാൻസലർ സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ