കണ്ണൂർ സർവകലാശാല ഡിഗ്രി ഫലം ചോർന്ന സംഭവം, കുറ്റം വിസിയുടേതെന്ന് കോളേജ് പ്രിൻസിപ്പൽ; അന്വേഷണം പ്രഖ്യാപിച്ച് വൈസ് ചാൻസിലർ

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ രംഗത്ത്. പിഴവ് സർവകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു പറഞ്ഞു. പ്രിൻസിപ്പലുമാർക്കുള്ള പോർട്ടലിൽ പരീക്ഷാഫലം ഉച്ചക്ക് രണ്ടരക്ക് വന്നു എന്നും അത് ഡൗലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകുക ആയിരുന്നു എന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അത് ടെസ്റ്റ് ആണെന്നും ഫലം പുറത്തുവിടരുതെന്നും രജിസ്ട്രാർ പറഞ്ഞത് 4 മണിക്ക് ആണെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞ ആരോപണം.

പരീക്ഷ കഴിഞ്ഞ് റെക്കോഡ് വേഗത്തിൽ ഫലം പുറത്തുവിടുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം ആണ് സർവകലാശാല ഇന്നലെ പുറത്തുവിട്ടത്. എന്നാൽ ഔദ്യോഗിക ഫലം പുറത്തുവിടുന്നതിന് മുമ്പ് തന്നെ പ്രിൻസിപ്പാളുമാരുടെ ഓൺ ലൈൻ പോർട്ടലിൽ വന്ന ഫലം കുട്ടികൾക്ക് കിട്ടി. ഇത് പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. എന്തായാലും കാര്യങ്ങൾ കൈവിട്ട് പോയതോടെ ഔദ്യോഗികമായി 6 മണിക്ക് കണ്ണൂർ സർവകലാശാല ഫലം പുറത്തുവിട്ടു.

19 ന് വൈകീട്ട് 6 മണിക്ക് തുടങ്ങി രാത്രിക്ക് ഉള്ളിൽ ഫലം പുറത്തുവിടാനാണ് സർവകലാശാല ഉദ്ദേശിച്ചത്. എന്നാൽ ഇതിന് കുറച്ച് മുൻപ് ടെസ്റ്റിംഗിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക പ്രൊഫൈലിൽ ഫലം ലഭ്യമാക്കിയിരുന്നു. ആ ഫലമാണ് ഇപ്പോൾ ചോർന്നതെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചില്ല എന്നും പറഞ്ഞ കണ്ണൂർ സർവകലാശാല ചാൻസലർ സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

Latest Stories

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്‌കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ നിരീക്ഷിച്ചതിന് ശേഷം മാറ്റം വേണമോയെന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി