കാഞ്ഞങ്ങാട് ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി; വീട്ടമ്മക്ക് നഷ്ടപരിഹാരമായി ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്ത് നല്‍കി കോടതി

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായ വീട്ടമ്മക്ക് നഷ്ടപരിഹാരമായി ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്ത് നല്‍കി കോടതി. 28 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി വിധി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് വീട്ടമ്മയുടെ കാഴ്ച നഷ്ടമായത്.

ചെറുവത്തൂര്‍ സ്വദേശി കമലാക്ഷി നല്‍കിയ ഹര്‍ജിയിലാണ് ഹൊസ്ദുര്‍ഗ് സബ് കോടതി വാഹനം ജപ്തി ചെയ്ത നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിട്ടത്. 1995ല്‍ ഫയല്‍ ചെയ്ത കേസില്‍ 2018ല്‍ 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു. ഒരു വര്‍ഷത്തിന് ശേഷവും വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് 2019ല്‍ കമലാക്ഷി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഈടായി വച്ചത് ജില്ലാ ആശുപത്രിയിലെ വാന്‍ ആയിരന്നു. അപ്പീല്‍ തള്ളിയതോടെ വാഹനം കഴിഞ്ഞ മാസം ജപ്തി ചെയ്ത് പരാതിക്കാരിക്ക് നല്‍കാന്‍ കോടതി ഉത്തരവ് വന്നു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹനത്തിന്റെ മൂല്യ നിര്‍ണയത്തില്‍ 30,000 രൂപ മാത്രമാണ് വാഹനത്തിന്റെ മൂല്യമെന്ന് അറിയിച്ചു.

ഇതേ തുടര്‍ന്നാണ് കോടതി ആര്‍ഡിഒയുടെ വാഹനത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചത്. പലിശ അടക്കം എട്ടു ലക്ഷം രൂപയാണ് കമലാക്ഷിക്ക് ലഭിക്കാനുള്ളത്. കോടതി ജീവനക്കാര്‍ വാഹനം ജപ്തി ചെയ്യാന്‍ എത്തിയെങ്കിലും വാഹനം ഓഫീസില്‍ ഇല്ലാത്തതിനാല്‍ നടപടിക്രമം പൂര്‍ത്തിയായില്ല. തുടര്‍ന്ന് കോടതി വാഹനം എത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ