കെ. റെയില്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു; എതിര്‍ക്കുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കെ റെയില്‍ (K-RAIL) നടപ്പിലാക്കുമ്പോള്‍ പദ്ധതിയുടെ ഭാഗമായി വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്നവര്‍ക്കായി പ്രത്യേക പാക്കേജിനാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. തലസ്ഥാനത്ത് നടക്കുന്ന പൗരപ്രമുഖരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പദ്ധതി എതിര്‍ക്കുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും നാല് ലക്ഷത്തി അറുപതിനായിരം രൂപയും നല്‍കും, അതല്ലെങ്കില്‍ 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയ്‌ക്കൊപ്പം അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും നല്‍കും.

വാടകക്കാര്‍ക്ക് 30,000 രൂപ പ്രത്യേക സഹായം നല്‍കും. ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കരകൗശല പണിക്കാര്‍ എന്നിവര്‍ക്ക് ഒറ്റത്തവണയായി 50,000 രൂപയും നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആറായിരം രൂപ ആറുമാസം നല്‍കുന്നുവെന്നും പാക്കേജ് പറയുന്നു.

പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളോ, മരങ്ങളോ ഉണ്ടെങ്കില്‍ അവയ്ക്കുള്ള നഷ്ടപരിഹാരവും അയ്യായിരം രൂപ ആറുമാസത്തേക്കും നല്‍കും

ഇതിന് പുറമേ സ്ഥാപനങ്ങള്‍ നഷ്ടമാകുന്നവര്‍ക്ക് കെ റയില്‍ വാണിജ്യ സമുച്ചയങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ഉറപ്പു നല്‍കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക