'വിശുദ്ധനാക്കാന്‍ തക്ക മഹത്വമൊന്നും ദേവസഹായം പിള്ളയ്ക്കില്ല'; വിമര്‍ശനവുമായി ജന്മഭൂമിയിലെ ലേഖനം

വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനെതിരെ ജന്മഭൂമിയില്‍ ലേഖനം. ചരിത്രകാരന്‍ ഡോ. ടിപി ശങ്കരന്‍കുട്ടി നായരാണ് ലേഖനമെഴുതിയിരിക്കുന്നത്. ഹിന്ദു മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യുകയും നിരവധി പേരെ മതം മാറ്റുകയും ചെയ്ത ദേവസഹായം പിള്ളയെ മാര്‍ത്താണ്ഡ വര്‍മ രാജാവ് വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടതിന് ന്യായമായ കാരണമുണ്ടെന്ന് ലേഖനത്തില്‍  വാദിക്കുന്നു.മതം മാറിയതിനല്ല ദേവസഹായം പിള്ളയെ വെടിവെച്ച് കൊന്നത്.

വടക്കന്‍ പള്ളി പണിയുന്നതിനായി അനധികൃതമായി തേക്കുതടി വെട്ടി വടക്കന്‍കുളത്തേക്ക് കടത്തിയെന്നുമായിരുന്നു കുറ്റം. 1745 ല്‍ നായര്‍ സമുദായത്തില്‍ പെട്ട നീലകണ്ഠന്‍ പിള്ള ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിനെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ദേവസഹായം പിള്ളയെ ശിക്ഷിച്ചതിനുള്ള കാരണമായി ലേഖനത്തില്‍ പറയുന്നത്

രാജാവ് ക്രിസ്ത്യാനികള്‍ക്ക് പല ആനുകൂല്യങ്ങളും നല്‍കിയിരുന്നെങ്കിലും തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദു ഒരു ക്രിസ്ത്യാനിയായി തുടരുന്നത് സ്വീകാര്യമായിരുന്നില്ല. തൊട്ടുകൂടാമയ്മ പോലുള്ള ഇന്നത്തെ അനാചാരങ്ങള്‍ അന്ന് ആചാരമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസഹായം പിള്ളയെ ദിവാന്റെ രാജാവിന്റെ മുന്നില്‍ ഹാജരാക്കിയത്. അപ്പോള്‍ തേക്കുകടത്തിയ സംഭവം കൊട്ടാരം ഉദ്യോഗസ്ഥര്‍ വലിയ രാജാവിനെ അറിയിച്ചു. ഇതോടെ ദേവസഹായം പിള്ളയെ തടവിലാക്കി കാട്ടില്‍ ഉപേക്ഷിച്ചു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മുളക് പൊടി നല്‍കി. 18 മാസം തടവിലായി. അവസാനം വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടു.

‘മതത്തിന് വേണ്ടി ആത്മബലി നടത്തിയതിന്റെ പേരില്‍ വിശുദ്ധനാക്കാന്‍ തക്ക മഹത്വം നീലകണ്ഠപിള്ളയെന്ന ദേവ സഹായം പിള്ളയ്ക്കില്ല എന്ന് പറയേണ്ടി വരും. ഇങ്ങനെയുള്ള നിയമ വിരുദ്ധ നടപടികള്‍ ചെയ്യുന്നവര്‍ ഇനിയും നമ്മുടെ സമൂഹത്തില്‍ കണ്ടേക്കും,’ ലേഖനം അവസാനിക്കുന്നതിങ്ങനെ.

ദേവസഹായം പിള്ളമാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠപിള്ള ദേവസഹായം പിള്ളയായി മാറിയത്. ഒരു ഡച്ച് ഉദ്യോഗസ്ഥനിലൂടെയാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും ക്രിസ്തുമതം സ്വീകരിക്കുന്നതും. 1745 മെയ് 17ന് ബുട്ടാരി എന്ന ഈശോ സഭ വൈദികനില്‍ നിന്നും ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ചു.

ക്രിസ്തു മതം സ്വീകരിച്ചതിനെ തുടര്‍ന്ന് ദേവസഹായം പിളളയെ വീട്ടുതടങ്കലിലാക്കുകയും പിന്നീട് മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ നിര്‍ദേശ പ്രകാരം 1752 ജനുവരി നാലിന് വെടിവെച്ചു കൊല്ലകയുമായിരുന്നു.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ