'ചേട്ടനൊക്കെ വീട്ടിൽ, സഹോദരന് വേണ്ടി പ്രാർത്ഥിക്കാൻ സഹോദരൻ അസുഖബാധിതനൊന്നുമല്ലല്ലോ': പത്മജ വേണുഗോപാൽ

എന്റെ രാഷ്ട്രീയം സുരേഷ്‌ഗോപിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി പത്മജ വേണുഗോപാൽ. എന്റെ കുടുംബവും പ്രസ്ഥാനവും വേറെ വേറെയാണ്. ചേട്ടനൊക്കെ വീട്ടിൽ മാത്രമാണ്. ചേട്ടനും, അച്ഛനും, അമ്മയുമൊക്കെ. തൃശ്ശൂരിൽ സുരേഷ്‌ഗോപി ജയിക്കും. വിചാരിക്കുന്നതിലും കൂടുതൽ വിജയസാധ്യതയാണ് സുരേഷ്‌ഗോപിക്കെന്നും പത്മജ പറഞ്ഞു. പത്മജയുടെ സഹോദരനായ കെ മുരളീധരൻ കൂടി മത്സരിക്കുന്ന തൃശ്ശൂരിൽ ആര് ജയിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പത്മജ.

അതേസമയം തന്റെ പിതാവ് ഡിഐസിയിൽ പോയ സമയത്ത് തന്നോട് ഏതിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ഞാനന്ന് കോൺഗ്രസിലായിരുന്നു ആ മര്യാദ എന്റെ പിതാവിനുണ്ടായിരുന്നു. അന്നും നമ്മുടെ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാൻ പറഞ്ഞ ആളാണ് തന്റെ പിതാവ്. അതുകൊണ്ട് തന്നെ ഇത് തനിക്കൊരു പുതുമയല്ലെന്നും പത്മജ പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ