പലസ്തീന്‍ പ്രശ്നത്തിന്റെ അടിസ്ഥാനം ഇസ്രായേല്‍ അധിനിവേശം; ഹമാസ് അടക്കമുള്ളവരുടേത് ചെറുത്ത് നില്‍പ്പ്; 'ഭീകര' പരാമര്‍ശത്തില്‍ തരൂരിനെ തിരുത്തി തങ്ങള്‍

മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലയില്‍ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ തിരുത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രായേലാണെന്നും അദേഹം പറഞ്ഞു.

പലസ്തീന്‍ പ്രശ്നത്തിന്റെ തായ്വേര് ഇസ്രായേല്‍ അധിനിവേശം തന്നെയാണ്. അതിനെ ചെറുത്തുനില്‍ക്കുക മാത്രമാണ് ഹമാസ് അടക്കമുള്ളവര്‍ ചെയ്യുന്നത്. അവരുടെ ഭൂമിയും സ്വത്ത് വകകളും കയ്യേറി. ചെറുത്ത് നില്‍പാണ് അവരുടെ ഓക്സിജന്‍. ശ്വസിക്കുന്ന മൃതദേഹങ്ങളാണ് ഞങ്ങളെന്ന് പലസ്തീന്‍ കവി പറയുന്നു. ഒരു രാജ്യത്തെ ജനതക്കും അത് പറയേണ്ടി വന്നിട്ടില്ല. അത്രയേറെ പ്രയാസമാണ് നിരന്തരമായി അവര്‍ അനുഭവിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള പ്രധാനമന്ത്രിമാര്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. ഒരുവേള ഇന്ത്യ ഭരിച്ച വാജ്പേയി പോലും ആ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ ആ നിലപാടില്‍ വെള്ളം ചേര്‍ത്ത് ഇസ്രായേലിനെ വെള്ളപൂശാനാണ് ഇപ്പോഴത്തെ ഭരണകൂടം തയ്യാറായിരിക്കുന്നത്. അഹിംസയുടെ മന്ത്രം ലോകത്തിന് സമര്‍പ്പിച്ച ഈ രാജ്യത്തിന് ഒരിക്കലും പലസ്തീനെ തള്ളിപ്പറയാനാവില്ല. ജീവിക്കാനുള്ള അവകാശം പലസ്തീനികള്‍ക്കുമുണ്ട്. പലസ്തീനൊപ്പമാണ് ഞങ്ങളെന്ന ഇന്ത്യയുടെ നിലപാടാണ് നാം ഉറക്കെ പ്രഖ്യാപിക്കുന്നത്. വേട്ടക്കാര്‍ക്കൊപ്പമല്ല, വേദനിക്കുന്നവര്‍ക്കൊപ്പമാണ് ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടത്. സ്വതന്ത്ര രാഷ്ട്രം മാത്രമാണ് പലസ്തീന്‍ പ്രശ്നത്തിന്റെ പരിഹാരമെന്നും തങ്ങള്‍ ശശി തരൂരിനെ തിരുത്തികൊണ്ട് പറഞ്ഞു.

മുസ്ലീം ലീഗ് അടക്കമുള്ള എല്ലാ മുസ്ലീം സംഘടനകളും ഹമാസിനെ ചെറുത്ത് നില്‍പ്പ് പോരാളികള്‍ എന്ന് വിശേഷിപ്പിക്കുമ്പോഴാണ് ലീഗ് വേദിയില്‍ തന്നെ ഹമാസിനെ ഭീകരര്‍ എന്ന്് ശശി തരൂര്‍ ഇന്നലെ വിളിച്ചത്.

‘കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രായേല്‍ 1400 അല്ല 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിര്‍ത്തിയിട്ടില്ല. 19 ദിവസമായി ലോകം കാണുന്നത് മനുഷ്യാവകാശത്തിന്റെ ഏറ്റവും മോശമായ ദുരന്തമാണ്’ എന്നാണ് തരൂര്‍ പറഞ്ഞത്.കോഴിക്കോട് കടപ്പുറത്ത് നടന്ന പാലസ്തീ്ന്‍ ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി