തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വി.വി.രാജേഷിനെ തിരഞ്ഞെടുത്തു. സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് വോട്ട് ചെയ്തു. വി വി രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. ബിജെപി50, സ്വതന്ത്രന്‍1. കോണ്‍ഗ്രസിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി. രണ്ട് യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായി.വെങ്ങാന്നൂർ കൗൺസിലർ എസ് ലതിക, നന്ദൻകോട് കൗൺസിലർ കെ. ആർ ക്‌ളീറ്റസ് എന്നിവരുടെ വോട്ടുകൾ ആണ് അസാധുവായത്.
കോണ്‍ഗ്രസ് വിമതനായി പൗണ്ട്കടവില്‍ മത്സരിച്ചു വിജയിച്ച സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടു മുന്‍പായി ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കലക്ടര്‍ നിരസിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കലക്ടര്‍ അനുകുമാരി പറഞ്ഞു.
ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. നടന്നത് ചട്ടലംഘനമാണെന്നും സിപിഎം ഉന്നയിച്ചു.എന്നാൽ ഈ ആവശ്യം കളക്ടർ അനിത കുമാരി അംഗീകരിച്ചില്ല. സത്യപ്രതിജ്ഞ ചെയ്തവർ ഒപ്പിട്ട് കൗൺസിലർ പദവി ഏറ്റെടുത്തു. ഇവർ ആദ്യത്തെ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഇനി കോടതിയെ ആണ് സമീപിക്കേണ്ടത് എന്ന് കളക്ടർ പറഞ്ഞു. തുടര്‍ന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു.
കയ്യടിയോടെയാണ് ബിജെപി അംഗങ്ങള്‍ കലക്ടറുടെ വാക്കുകളെ സ്വീകരിച്ചത്. എൽഡിഎഫിന്റെ ആർ.പി.ശിവജിക്ക് 29 ഉം യുഡിഎഫിന്റെ കെ.എസ് ശബരീനാഥന് – 17 വോട്ടും ലഭിച്ചു. രണ്ട് യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായി.വെങ്ങാന്നൂർ കൗൺസിലർ എസ് ലതിക, നന്ദൻകോട് കൗൺസിലർ കെ. ആർ ക്‌ളീറ്റസ് എന്നിവരുടെ വോട്ടുകൾ ആണ് അസാധുവായത്. പൗണ്ട് കടവ് സ്വതന്ത്ര കൗൺസിലർ സുധീഷ് കുമാർ വിട്ട് നിന്നു.