ചെറാട് മലയില്‍ കയറിയ സംഭവം; രാധകൃഷ്ണന് എതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ്

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആള്‍ക്കെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ്. ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറാം. പ്രദേസവാസിയായ രാധാകൃഷ്ണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയതാകാം എന്നും തിരിച്ച് വരുന്നതിനിടെ വഴി തെറ്റിയത് ആകാമെന്നുമാണ് നിഗമനം.

ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ (45) മലയുടെ മുകളില്‍ നിന്ന് കണ്ടെത്തി താഴെ എത്തിച്ചത്. മലമുകളില്‍ നിന്ന് ഫ്ലാഷ് ലൈറ്റ് തെളിഞ്ഞ് കണ്ടതോടെ നാട്ടുകാരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇയാളെ ഉടന്‍ തിരിച്ചിറക്കി ആശുപത്രിയിലേക്ക് മാറ്റി.

രാത്രി 9.30യോടെ ആണ് മലമുകളില്‍ ഫ്ലാഷ് ലൈറ്റ് കണ്ടത്. മണിക്കൂറകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 12.45 ഓടെയാണ് ആളെ കണ്ടെത്തിയത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇയാള്‍ വനമേഖലയില്‍ ചുറ്റക്കറങ്ങുന്നയാളാണ് എന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. ആറ് മണിയോടെയാണ് ഇയാള്‍ മല കയറിയത്.

എന്നാല്‍ സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഒന്നിലധികം ഫ്ലാഷ് ലൈറ്റുകള്‍ കണ്ടിരുന്നുവെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാവാം എന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ കഴിഞ്ഞ ദിവസം സൈന്യം രക്ഷപ്പെടുത്തിയത്. മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം പുറത്തെത്തിച്ചത്. കൂട്ടുകാര്‍ക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ തെറ്റി വീളുകയായിരുന്നു.

ബാബുവിനെ പുറത്തെത്തിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്. തിങ്കളാഴ്ച മലയില്‍ കുടുങ്ങിയ ബാബുവിനെ ബുധനാഴ്ചയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്.

Latest Stories

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്

അലകടലായി ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ ജനക്കൂട്ടം; 21 മണിക്കൂര്‍ പിന്നിട്ട വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക്; നെഞ്ചിടറി വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ വി എസ് എന്ന മഹാസാഗരം മാത്രം

വി എസിന്റെ അന്ത്യവിശ്രമം വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ; വിലാപയാത്രയെ അനുഗമിച്ച് വലിയ ജനപ്രവാഹം

50ാം പിറന്നാളിന് ഫാൻസിന് വിഷ്വൽ ട്രീറ്റുമായി സൂര്യ, ആവേശത്തിലാഴ്ത്തി കറുപ്പ് ടീസർ, സൂപ്പർതാര ചിത്രവുമായി ആർജെ ബാലാജി