'രാജ്യത്തെ അതിസമ്പന്നരെ ഒഴിവാക്കിയാൽ ആഫ്രിക്കന്‍ രാജ്യങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്ര ദാരിദ്ര്യമുള്ള രാജ്യമായി ഇന്ത്യ മാറും'; ഹാര്‍ദിക് ജോഷി

രാജ്യത്തെ അതിസമ്പന്നരെ ഒഴിവാക്കിയാൽ ആഫ്രിക്കന്‍ രാജ്യങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്ര ദാരിദ്ര്യമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രമുഖ ഡാറ്റാ അനലിസ്റ്റും Franklin Templetonല്‍ Client Reporting Analystഉം ആയ ഹാര്‍ദിക് ജോഷി. വേള്‍ഡ് ഇനീക്വാലിറ്റി ഇന്‍ഡെക്‌സിനെ അടിസ്ഥാനപ്പെടുത്തി ലിങ്ക്ഡ് ഇൻ എഴുതിയ കുറിപ്പിലാണ് ജോഷി ഇക്കാര്യം വിശദമാക്കുന്നത്.

രാജ്യത്തെ 1 ശതമാനം വരുന്ന അതിസമ്പന്നരെ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു നോക്കൂ…. ആഫ്രിക്കന്‍ രാജ്യങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്ര ദാരിദ്ര്യമുള്ള രാജ്യമായി ഇന്ത്യ മാറും”. എന്നാണ് ഹാര്‍ദിക് ജോഷി കുറിച്ചത്. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയെന്ന് അഭിമാനിക്കുന്ന ഇന്ത്യ ആഗോള വിശപ്പ് സൂചികയിലെ 127 രാജ്യങ്ങളില്‍ 105ാം സ്ഥാനത്താണെന്നും ജോഷി കുറിച്ചു. ഇന്ത്യയിലെ പകുതിയിലധികം വരുന്ന ജനങ്ങള്‍ക്ക് മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിനര്‍ത്ഥമെന്നും ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് നേരെ പിടിച്ച കണ്ണാടിയാണെന്നും ജോഷി പറയുന്നു.

ആഭ്യന്തര മൊത്തവരുമാനം വളരെ കുറഞ്ഞ ഇതര ആഫ്രിക്കന്‍ രാജ്യങ്ങള്‍ വേള്‍ഡ് ഹംഗര്‍ ഇന്‍ഡെക്‌സില്‍ ഇന്ത്യയെക്കാളും മുന്നിലാണെന്ന യാഥാര്‍ത്ഥ്യം കൂടി കാണേണ്ടതുണ്ടെന്നും ജോഷി ചൂണ്ടി കാട്ടുന്നു. അതായത് ഉദാഹരണങ്ങൾ നോക്കുകയാണെങ്കിൽ നൈജീരിയ – റാങ്ക് 100, കെനിയ – റാങ്ക് 89, ഘാന – റാങ്ക് 78 എന്നിങ്ങനെ പോകുന്നു കണക്കുകൾ. അങ്ങനെയാണെകിൽ ജിഡിപി വളര്‍ച്ചയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും തമ്മിലുള്ള വിച്ഛേദനം എവിടെയാണ് സംഭവിച്ചിരിക്കുന്നതെന്നും ജോഷി ചോദിക്കുന്നു.

ഇന്ത്യയിലെ 1% വരുന്ന ആളുകള്‍ രാജ്യത്തിന്റെ സമ്പത്തിന്റെ 40% ത്തിലധികം സ്വന്തമാക്കുന്നു. അതേസമയം 700 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വക്കിലാണ് ജീവിക്കുന്നത്. സമ്പത്ത് സൃഷ്ടിക്കുന്നതില്‍ നമ്മള്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. പക്ഷേ അവയുടെ വിതരണത്തില്‍ കടുത്ത അസമത്വം നിലനില്‍ക്കുന്നുണ്ട് എന്ന് ജോഷി ചൂണ്ടിക്കാട്ടുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ വിശന്നു ഉറങ്ങുമ്പോള്‍ ഒരു രാജ്യത്തിന് ആഗോള ശക്തി പദവി അവകാശപ്പെടാന്‍ കഴിയില്ല. ഒഴിഞ്ഞ പാത്രങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ജിഡിപി വളര്‍ച്ച ചൂണ്ടിക്കാട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നും ജോഷി കുറിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ