സനാതന ധര്‍മ്മമെന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്നത് മതതീവ്രവാദികളുടെ അച്ചാരം വാങ്ങുന്നര്‍ക്ക്; ഹിന്ദു കോണ്‍ക്ലേവില്‍ അനുവാദമില്ലാതെ പേര് ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്തവര്‍ക്കെതിരെ കേന്ദ്രമന്ത്രി

ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് കാണിച്ച് അനുവാദമില്ലാതെ പേരുകള്‍ നോട്ടീസില്‍ അടിച്ച സംഘാടക സമിതിക്കെതിരെ രംഗത്തുവന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോണ്‍ക്ലേവിനെതിരെ രംഗത്ത് വന്ന സച്ചിദാനന്ദന്‍, അശോകന്‍ ചെരുവില്‍, പ്രഭാവര്‍മ തുടങ്ങിയവരെ ലക്ഷ്യമാക്കി രൂക്ഷവിമര്‍ശനമാണ് കേന്ദ്രമന്ത്രി നടത്തിയത്. സനാതന ധര്‍മമെന്ന വാക്കുകേള്‍ക്കുമ്പോള്‍ ഹാലിളകുന്നവര്‍ ഈ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന മത തീവ്രവാദികളുടെ അച്ചാരം വാങ്ങുന്നവരാണ്. ജനിച്ചു, പഠിച്ച് വളര്‍ന്ന മതവിശ്വാസത്തെ വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും ഇക്കൂട്ടര്‍ തയാറാകണമെന്ന് മന്ത്രി പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു കോണ്‍ക്ലേവില്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള പലരുടെയും പേരുകള്‍ അരോട് പോലും ചോദിക്കാതെ നോട്ടീസില്‍ അച്ചടിച്ച് പ്രചരിപ്പിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രഭാവര്‍മ തന്നെ നേരിട്ട് രംഗത്തെത്തുകയും സിപിഎം സഹയാത്രികനായ അശോകന്‍ ചെരുവില്‍ അത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.

ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാന്‍ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികള്‍ ചാടിയറിങ്ങിയത് ദൗര്‍ഭാഗ്യമാണ്. ‘ഞാനൊരു ഹിന്ദുവാണ്’ എന്ന് ഉറക്കെപ്പറയുന്നതില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

ഹിന്ദുധര്‍മത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണകള്‍ പേറുന്നവരാണ് ഇടത് ലൈനിലുള്ള പാശ്ചാത്യമാധ്യമങ്ങള്‍. അത്തരം ചിലയാളുകളുടെ മനോവൈകല്യത്തില്‍ നിന്ന് പിറവിയെടുക്കുന്ന ചില ടെലിവിഷന്‍ പരിപാടികള്‍ ഇന്നും നമ്മുടെ നാട്ടില്‍ കലാപമുണ്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാരതം ഒരിക്കലും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറുകയോ അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കി അവരുടെ -പ്രകൃതിസമ്പത്ത് കയ്യടക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനും മുന്നേ സകല മതവിഭാഗങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് സനാതനധര്‍മികളായ ഇവിടുത്തെ രാജാക്കന്‍മാരും ഭരണാധികാരികളും. അതേ മാതൃകയിലാണ് അയല്‍രാജ്യങ്ങളില്‍ പീഢനം അനുഭവിക്കുന്ന ജനതയ്ക്കായി മോദി സര്‍ക്കാര്‍ വാതില്‍ തുറന്നിടുന്നത്. സനാതനധര്‍മ വിശ്വാസികളായ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വി.മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി