ഭക്തരെ പിടിച്ചു തള്ളാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി; വിശദീകരണം തേടിയെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ഭക്തരെ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ തള്ളിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞുവെന്നും, ഇതിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സംഭവം നീതികരിക്കാനാകാത്തതെന്നും കോടതി വ്യക്തമാക്കി.

ബോധപൂര്‍വ്വം ചെയ്ത സംഭവമല്ലെന്ന സര്‍ക്കാര്‍ മറുപടിയില്‍ കോടതി തൃപ്തരായില്ല. എങ്ങനെ ഈ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ആകുമെന്ന് സര്‍ക്കാറിനോട് കോടതി ചോദിച്ചു. ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ദര്‍ശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി ദേവസ്വം വാച്ചറെ കേസില്‍ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടു.

തീര്‍ത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറിനോട് ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. ജീവനക്കാരന്‍ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീര്‍ത്ഥാടകനും പരാതി നല്‍കിയിട്ടില്ല. വീഡിയോകളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്.

ഭക്തര്‍ക്ക് നേരെ ബല പ്രയോഗം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കോടതിയുടെ തീരുമാനം അനുസരിച്ചു ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കും. സ്‌പെഷ്യല്‍ കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതല്ലാതെ മാറ്റ് നടപടികള്‍ എടുത്തിട്ടില്ലെന്നും അരുണ്‍കുമാറിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും അനന്തഗോപന്‍ പറഞ്ഞു. തീര്‍ഥാടകരെ തള്ളിയ സംഭവം വിവാദമായതോടെ സെക്യൂരിറ്റി ഗാര്‍ഡിനെ സന്നിധാനത്തെ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും