ഭക്തരെ പിടിച്ചു തള്ളാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി; വിശദീകരണം തേടിയെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ഭക്തരെ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ തള്ളിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞുവെന്നും, ഇതിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സംഭവം നീതികരിക്കാനാകാത്തതെന്നും കോടതി വ്യക്തമാക്കി.

ബോധപൂര്‍വ്വം ചെയ്ത സംഭവമല്ലെന്ന സര്‍ക്കാര്‍ മറുപടിയില്‍ കോടതി തൃപ്തരായില്ല. എങ്ങനെ ഈ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ആകുമെന്ന് സര്‍ക്കാറിനോട് കോടതി ചോദിച്ചു. ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ദര്‍ശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി ദേവസ്വം വാച്ചറെ കേസില്‍ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടു.

തീര്‍ത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറിനോട് ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. ജീവനക്കാരന്‍ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീര്‍ത്ഥാടകനും പരാതി നല്‍കിയിട്ടില്ല. വീഡിയോകളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്.

ഭക്തര്‍ക്ക് നേരെ ബല പ്രയോഗം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കോടതിയുടെ തീരുമാനം അനുസരിച്ചു ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കും. സ്‌പെഷ്യല്‍ കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതല്ലാതെ മാറ്റ് നടപടികള്‍ എടുത്തിട്ടില്ലെന്നും അരുണ്‍കുമാറിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും അനന്തഗോപന്‍ പറഞ്ഞു. തീര്‍ഥാടകരെ തള്ളിയ സംഭവം വിവാദമായതോടെ സെക്യൂരിറ്റി ഗാര്‍ഡിനെ സന്നിധാനത്തെ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ