ഗവർണറും മന്ത്രി പി പ്രസാദും ഇന്ന് വേദി പങ്കിടും; ഭാരതാംബ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐയും കെഎസ്‍യുവും

ഭാരതാംബ വിവാദത്തിണ് ശേഷം ഗവർണറും മന്ത്രി പി പ്രസാദും ഒരുമിച്ച് ഇന്ന് വേദി പങ്കിടും. ഉച്ചക്ക് തൃശ്ശൂരിൽ നടക്കുന്ന കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങാണ് ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി. ഇന്നലെ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ ചിത്രം വച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം വൻ സംഘർഷമായി മാറിയിരുന്നു. ഗവർണർക്കെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് എസ്എഫ്ഐയുടെയും കെഎസ്‍യുവിന്റെയും തീരുമാനം.

അതേസമയം, ഭാരതാംബ ചിത്രം വച്ചുള്ള പരിപാടി അനുവദിക്കില്ലെന്ന് സർവകലാശാല രജിസ്ട്രാർ നിലപാട് എടുത്തതിൽ രാജ്ഭവന് അതൃപ്തിയുണ്ട്. ഇതിൽ രാജ്ഭവന്റെ തുടർനീക്കം പ്രധാനമാണ്. ഭാരതാംബ ചിത്രം വയ്ക്കുന്നത് സംബന്ധിച്ച സർക്കാർ നിലപാട് മുഖ്യമന്ത്രി ഉടൻ ഗവർണറെ അറിയിക്കും.

കേരള സർവകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിനിടെ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ കെഎസ്‍യു ഇന്ന് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആർഎസ്എസ് – യുവമോർച്ച പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചതെന്നും കെഎസ്‍യു നേതാക്കൾ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി