പലവ്യഞ്ജനക്കടയില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ച് ഭക്ഷ്യവിഷബാധ; വര്‍ക്കലയില്‍ യുവാവിന് ദാരുണാന്ത്യം; മാതാവും സഹോദരങ്ങളും ചികിത്സയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ പലവ്യഞ്ജനക്കടയില്‍ നിന്ന് ബണ്‍ വാങ്ങിക്കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഇലകമണ്‍ കക്കാട് കല്ലുവിള വീട്ടില്‍ വിജു ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വിജുവിനെ കൂടാതെ ബണ്‍ കഴിച്ച യുവാവിന്റെ അമ്മ കമലയും സഹോദരങ്ങളായ വിനീത്, വിനീത എന്നിവരും ചികിത്സയില്‍ തുടരുന്നു.

കല്ലമ്പലം കരവാരം ജംഗ്ഷനിലെ പലവ്യഞ്ജനക്കടയില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ബണ്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്നാണ് വിജുവിന് ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വിജു വാങ്ങിയ ബണ്‍ മാതാവും സഹോദരങ്ങളും കഴിച്ചിരുന്നു. രാത്രിയോടെ വിജുവിന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായി സഹോദരന്‍ പറഞ്ഞു.

രാവിലെ വിജുവിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പലവ്യഞ്ജനക്കടയില്‍ പരിശോധന നടത്തി കട താത്കാലികമായി അടയ്ക്കുവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ