പലവ്യഞ്ജനക്കടയില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ച് ഭക്ഷ്യവിഷബാധ; വര്‍ക്കലയില്‍ യുവാവിന് ദാരുണാന്ത്യം; മാതാവും സഹോദരങ്ങളും ചികിത്സയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ പലവ്യഞ്ജനക്കടയില്‍ നിന്ന് ബണ്‍ വാങ്ങിക്കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഇലകമണ്‍ കക്കാട് കല്ലുവിള വീട്ടില്‍ വിജു ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വിജുവിനെ കൂടാതെ ബണ്‍ കഴിച്ച യുവാവിന്റെ അമ്മ കമലയും സഹോദരങ്ങളായ വിനീത്, വിനീത എന്നിവരും ചികിത്സയില്‍ തുടരുന്നു.

കല്ലമ്പലം കരവാരം ജംഗ്ഷനിലെ പലവ്യഞ്ജനക്കടയില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ബണ്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്നാണ് വിജുവിന് ശാരീരിക അസ്വാസ്ഥ്യതകള്‍ അനുഭവപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വിജു വാങ്ങിയ ബണ്‍ മാതാവും സഹോദരങ്ങളും കഴിച്ചിരുന്നു. രാത്രിയോടെ വിജുവിന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായി സഹോദരന്‍ പറഞ്ഞു.

രാവിലെ വിജുവിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പലവ്യഞ്ജനക്കടയില്‍ പരിശോധന നടത്തി കട താത്കാലികമായി അടയ്ക്കുവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്