അതീവ ഗൗരവമായ ഏഴു വകുപ്പുകൾ, പ്രതികളെല്ലാം 23 വയസിൽ താഴെയുള്ളവർ; പ്രതിഷേധക്കാർക്കെതിരെ ഗവർണർ രജിസ്റ്റർ ചെയ്യിച്ച എഫ്ഐആർ പുറത്ത്

കൊല്ലം നിലമേൽ ഇന്നലെ ഗവർണർ നടത്തിയ നാടകീയ രംഗങ്ങൾക്ക് പിന്നാലെ പോലീസിനെക്കൊണ്ട് രജിസ്റ്റർ ചെയ്യിച്ച എഫ്ഐആറിൻ്റെ പകർപ്പ് പുറത്ത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ തുടങ്ങിയവരെ തടയുകയോ ജോലി തടസപ്പെടുത്തുകയോ ചെയ്താൽ പ്രത്യേകമായി ചുമത്തേണ്ട അതീവ ഗൗരവമായ ഏഴുവകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.

കേസിലെ പ്രതികളെല്ലാം 23 വയസിൽ താഴെയുള്ളവരാണ്. ഗുരുതര വകുപ്പായ ഐപിസി 124 ആണ് പ്രധാന കുറ്റമായി ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി കൂട്ടംകൂടുക, കയ്യിൽ ആയുധങ്ങൾ കരുതുക, ലഹളയുണ്ടാക്കുക, വഴിതടയുക, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുക എന്നിങ്ങനെ പോലീസിന് സ്റ്റേഷൻ ജാമ്യം അനുവദിക്കാനാകാത്ത ഒന്നിലേറെ വകുപ്പുകൾ കേസിലുണ്ട്.

ഒന്ന് മുതൽ 12 വരെ പ്രതികളുടെ പേരും വിലാസവും സഹിതം ചേർത്ത ശേഷം, കണ്ടലറിയാവുന്നവർ എന്ന് പറഞ്ഞാണ് അഞ്ചുപേരെ ചേർത്തിരിക്കുന്നത്. പേരെടുത്ത് പറഞ്ഞിട്ടുള്ള പ്രതികളെല്ലാം 19 മുതൽ 23 വയസ് വരെ മാത്രം പ്രായമുളളവരാണ്. പ്രതിപ്പട്ടികയിൽ ഒരാൾ പെൺകുട്ടിയുമാണ്. ചടയമംഗളം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്വമേധയാ കേസെടുക്കുന്നതായി പറയുന്ന എഫ്ഐആറിൽ പരാതിക്കാരൻ അല്ലെങ്കിൽ വിവരം നൽകിയയാൾ എന്ന കോളത്തിൽ ചടയമംഗലം സർക്കിൾ ഇൻസ്പെക്ടർ എൻ സുനീഷിൻ്റെ പേരും ചേർത്തിട്ടുണ്ട്.

ഇന്നലെ രാവിലെ പത്തരയോടെയാണ് കൊല്ലം നിലമേലിൽ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹനവ്യൂഹത്തിന് മുന്നിൽ എസ്എഫ്ഐയുടെ പ്രതിഷേധക്കാർ ചാടിവീണത്. തുടർന്ന് വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ ഗവർണർ ഒന്നരമണിക്കൂർ വഴിയരികിൽ കസേരയിട്ടിരുന്ന് പോലീസിനെ മുൾമുനയിൽ നിർത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യിച്ച് കോപ്പിയും കൈയ്യിൽ വാങ്ങി പരിശോധിച്ച ശേഷമാണ് മടങ്ങിയത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി