'തൈക്കൂടം ബ്രിഡ്ജ്' പണം വാങ്ങി പറ്റിച്ചു; ക്രിസ്മസ് ദിനത്തെ പരിപാടിയില്‍ നിന്നും പറയാതെ പിന്‍വാങ്ങി; ലക്ഷങ്ങളുടെ നഷ്ടം; നിയമനടപടിയെന്ന് ഇവന്റ് കമ്പനി

കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡായ ‘തൈക്കൂടം ബ്രിഡ്ജ്’ പണം വാങ്ങിയശേഷം പറ്റിച്ചുവെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡ്രീം മേക്കേഴ്സ്. മ്യൂസിക്ക് പരിപാടി നടത്തുന്നതിനുള്ള അഡ്വാന്‍സ് തുക തവണയായി നല്‍കിയെങ്കിലും അവസാന നിമിഷം തൈക്കൂടം പരിപാടിയില്‍ നിന്ന് പിന്മാറി. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. വിശ്വാസ വഞ്ചന കാട്ടിയ തെക്കൂടത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡ്രീം മേക്കേഴ്സ് സൗത്ത് ലൈവിനോട് പറഞ്ഞു.

2020 മാര്‍ച്ച് നാലാം തീയതി തൃശൂരില്‍ തൈക്കൂടം ബ്രിഡ്ജിന്റെ ഒരു പ്രോഗ്രാം സംഘടിപ്പിക്കാനായി 1,00,000 രൂപ അഡ്വാന്‍സ് കൊടുത്തു. തുടര്‍ന്ന് കോവിഡിന്റെ പ്രതിസന്ധി മൂലം പരിപാടി നടത്താന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് തൈക്കൂടത്തിന്റെ കൈയില്‍ നിന്നും 50,000 രൂപ തിരികെ വാങ്ങുകയും 2022 സെപ്റ്റംബറില്‍ ബാന്റുമായി വീണ്ടും സംസാരിക്കുകയും ഡിസംബര്‍ 25ന് പരിപാടി നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അമ്പതിനായിരം രൂപ മുന്‍ അഡ്വാന്‍സ് കൊടുത്തത് കൂടാതെ പരിപാടിക്ക് മുന്‍പായി 5,50,000 എന്ന തീരുമാനത്തില്‍ പരിപാടിയുടെ നടത്തിപ്പ് മുന്നോട്ട് പോവുകയും ചെയ്തു. ഡിസംബര്‍ 25ന് തൃശൂരിലാണ് പരിപാടി നടത്താന്‍ ഉദേശിച്ചിരുന്നത്. ഇതിനായി വ്യാപകമായി പ്രചരണങ്ങളും സംഘടിപ്പിച്ചിരുന്നു.

അഡ്വാന്‍സ് കൊടുത്തതിന്റെ പുതുക്കിയ കരാര്‍ നല്‍കുകയോ വിമാന ടിക്കറ്റിന്റെ വിശദവിവരങ്ങള്‍ തരുകയോ ചെയ്യാതെ വീണ്ടും രണ്ടരലക്ഷം രൂപ ആവശ്യപ്പെടുകയും അത് ആലോചിച്ച് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസങ്ങളില്‍ മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കിയാല്‍ മാത്രമേ പരിപാടി നടക്കുകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു.. നവംബര്‍ ഒന്നാം തീയതി തൈക്കുടം ബ്രിഡ്ജ് അവരുടെ ഒഫീഷ്യല്‍ പേജില്‍ പ്രോഗ്രാം അനൗണ്‍സ് ചെയ്തതിന്റെ ഭാഗം ആയിട്ടാണ് ടിക്കറ്റ് വില്‍പനയും, സ്‌പോണ്‍സര്‍ഷിപ്പും മുന്നോട്ട് പോയത.

തുടര്‍ന്ന് ഡിസംബര്‍ രണ്ടാം തീയതി നേരിട്ട് വന്ന് പൈസ തരാം കരാര്‍ കൃത്യമായി ഒപ്പിട്ട നല്‍കണമെന്നും തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചു. എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെ ഡിസംബര്‍ നാലാം തീയതി അവരുടെ പേജില്‍ നിന്ന് പോസ്റ്റര്‍ റിമൂവ് ചെയുകയും പ്രോഗ്രാമിന് വരില്ലെന്ന് മെയില്‍ അയയ്ക്കുകയും ചെയ്തുവെന്ന് ഡ്രീം മേക്കേഴ്സ് മാനേജിങ് ഡയറക്ടര്‍ വിവേക് സൗത്ത്‌ലൈവിനോട് പറഞ്ഞു. ഇതോടെ കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങള്‍ നേരിടുന്നതെന്നും വിവേക് വ്യക്തമാക്കി. തൈക്കുടം ബ്രിഡ്ജിനെതിരെ നിയമനടപടികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു