വന്ദേഭാരതിനോട് വിരോധമില്ല, അതൊരു സാധാരണ ട്രെയ്ന്‍.. കെ-റെയിലിന് പകരമാവില്ല: ഇ.പി ജയരാജന്‍

വന്ദേഭാരത് ട്രെയ്‌നോട് വിയോജിപ്പില്ലെന്ന് ഇ.പി ജയരാജന്‍. മനോരമ ന്യൂസിനോടാണ് മന്ത്രി പ്രതികരിച്ചത്. യാത്രക്ക് സൗകര്യമാണെന്ന് തോന്നിയാല്‍ അതില്‍ യാത്ര ചെയ്യും. സാധാരണ ട്രെയ്‌നായി കണ്ടാല്‍ മതിയെന്നുമാണ് ഇ.പി പറയുന്നത്.

”വന്ദേഭാരതിനോട് എനിക്ക് വിരോധമൊന്നുമില്ല. എനിക്ക് അതാണ് സൗകര്യമെങ്കില്‍ ഞാന്‍ അതില്‍ കയറും. ഈ റെയില്‍ പാളത്തിലൂടെ ഈ ട്രെയ്‌നിന് ഓടാന്‍ സാധിക്കില്ല. വന്ദേഭാരതിനെ ഒരു സാധാരണ ട്രെയ്ന്‍ എന്ന നിലയിലേ പരിഗണിക്കണ്ടതുള്ളു.”

”സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള ഒരു ട്രെയ്ന്‍. അതില്‍ കവിഞ്ഞ് വേഗത്തില്‍ എത്തിച്ചേരാനോ, കെ റെയിലിന് പകരമാകാനോ ഒരു തരത്തിലും ഈ ട്രെയ്‌നിന് സാധിക്കില്ല” എന്നാണ് ഇ.പി പറയുന്നത്.

അതേസമയം, വന്ദേഭാരതിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍ഗോഡ് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്. ട്രെയ്ന്‍ സര്‍വ്വീസ് കാസര്‍ഗോഡ് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് കാസര്‍ഗോഡ് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയ്ന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴ് മണിക്കൂറിനുള്ളില്‍ ട്രെയ്ന്‍ എത്തിക്കാനാണ് ശ്രമം.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു