മലപ്പുറത്ത് സുഹൃത്തുക്കളായ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടി: അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് ഡോക്ടര്‍മാരായ സുഹൃത്തുക്കളെ തടഞ്ഞ് പണം തട്ടി. കൊളത്തൂരിനടുത്ത എരുമത്തടത്താണ് സംഭവം. ബലമായി എ.ടി.എം കാർഡും പിൻനമ്പറും വാങ്ങി 20000 രൂപയാണ് തട്ടിയത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എരുമത്തടം സ്വദേശികളായ നബീൽ, ജുബൈസ്, മുഹ്സിൻ, അബ്ദുൽ ഗഫൂർ, സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. സംഭവം മോറല്‍ പൊലീസിംഗാണോ എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. പ്രതികൾ ഡോക്ടർമാരെ അഞ്ച് മണിക്കൂറോളമാണ് കാറിൽ തടഞ്ഞുവെച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറേയും സുഹൃത്തിനേയും തടഞ്ഞു നിര്‍ത്തിയ അഞ്ചംഗസംഘം ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇവരുടെ കൈവശമുണ്ടായിരുന്ന  രൂപയും അക്രമിസംഘം പിടിച്ചു വാങ്ങി. തുടര്‍ന്ന് എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ സംഘം പിന്‍നമ്പര്‍ കൂടി ചോദിച്ചു മനസ്സിലാക്കി മൂന്ന് തവണയായി 15000 രൂപയും പിന്‍വലിച്ചു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തില്‍ ഇന്ന് രാവിലെയാണ് മൂന്ന് പ്രതികളേയും പൊലീസ് പിടികൂടിയത്. ആക്രമണത്തിനിരയായ വനിത ഡോക്ടറും സുഹൃത്തും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ