ബിജെപി ചാക്കുകണക്കിന് പണം കേരളത്തില്‍ എത്തിച്ചുവെന്ന വെളിപ്പെടുത്തല്‍; ലക്ഷ്യമിട്ടത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍; സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന് പണം കേരളത്തില്‍ എത്തിച്ചുവെന്ന ബിജെപി യുടെ മുന്‍ പാര്‍ടി ഓഫീസ് സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധിപ്പിച്ചാണ് ഈ വെളിപ്പെടുത്തല്‍ എന്നത് ഏറെ ഗൗരവമുള്ളതാണ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടയിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്.

കേസില്‍ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതാണ്. വിചാരണ തുടങ്ങാന്‍ പോകുന്നതേയുള്ളു. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ് എന്നിവര്‍ക്കെല്ലാം വിശദമായ റിപ്പോര്‍ട്ടും പൊലീസ് നല്‍കിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്ന് കണ്ടത്. കുഴല്‍പണം പണം തട്ടിയ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് അന്ന് ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണ കേസ് ആയതിനാല്‍ ഇഡിയാണ് അന്വേഷിക്കേണ്ടത്. പണം എവിടെ നിന്ന് വന്നു, ആര്‍ക്ക് വന്നു തുടങ്ങി വിവരങ്ങള്‍ പുറത്തുവരണം. എന്നാല്‍, പ്രതികള്‍ ബിജെപിക്കാര്‍ ആയതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്ന് ഒളിച്ചുകളിച്ചു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി എങ്ങിനെയൊക്കെയാണ് അധികാരം പിടിച്ചടക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഭരണത്തിലെത്താന്‍ ഒരു സാധ്യതയും ഇല്ലാത്ത സംസ്ഥാനമായ കേരളത്തില്‍ കോടാനുകോടി കള്ളപ്പണം ഇറക്കിയ സംഭവം. ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി യുടെ ഈ കളികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികള്‍ എപ്രകാരമെല്ലാം വേട്ടയാടുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. കേരളം തന്നെ അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്. കോടതികള്‍ ഇടപെട്ടാണ് പല അനാവശ്യ അന്വേഷണങ്ങളും തടഞ്ഞത്. അതേസമയം, പരസ്യമായി കുഴല്‍പ്പണം കടത്തിയതടക്കം ബിജെപിക്കാര്‍ പ്രതികളായ കേസുകള്‍ ഇവര്‍ കണ്ടില്ലെന്ന് നടിച്ചു. ഇപ്പോള്‍ ബിജെപി നേതാവ് തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ബിജെപി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് ആര്‍ക്കും പറയാനാകാത്ത സ്ഥിതിയാണ്. വെളിപ്പെടുത്തിയ ആളെയടക്കം ചോദ്യം ചെയ്ത് സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

IND VS ENG: ഗില്‍ അല്ല, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകേണ്ടിയിരുന്നത് ആ സൂപ്പര്‍താരം, അവന്റെ അനുഭവസമ്പത്ത് ഗില്ലിനേക്കാളും കൂടുതലാണ്, തുറന്നുപറഞ്ഞ് മുന്‍താരം

സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് തീരദേശ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു, മൂവാറ്റുപുഴ- തൊടുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; 28 വരെ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് വിലക്ക്

ദീപികയെ തഴഞ്ഞ് തൃപ്തിയെ കൊണ്ടുവന്നു, ഇത് ബോളിവുഡില്‍ മാറ്റം കൊണ്ടുവരും..; ചര്‍ച്ചയായി ആര്‍ജിവിയുടെ ട്വീറ്റ്

IPL 2025: വിരമിച്ച ശേഷം കോഹ്‌ലിക്ക് വ്യത്യാസം, ഇപ്പോൾ അവൻ...; വെളിപ്പെടുത്തി ദിനേഷ് കാർത്തിക്ക്

INDIAN CRICKET: ഇന്ത്യയ്ക്ക് ചരിത്രവിജയം നേടികൊടുത്ത ക്യാപ്റ്റനാണ്‌ അവന്‍, ഗില്‍ ആ സൂപ്പര്‍ താരത്തിന്റെ ഉപദേശം തേടണം, എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും, നിര്‍ദേശിച്ച് മുന്‍താരം

എംഎസ്‌സി എല്‍സ 3 പൂര്‍ണമായും മുങ്ങി; മോശം കാലാവസ്ഥയില്‍ ലൈബീരിയന്‍ കപ്പല്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി; ആലപ്പുഴ- കൊല്ലം തീരത്ത് കണ്ടെയ്‌നറുകള്‍ എത്തിയേക്കും, ജാഗ്രത വേണം

കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി.. മമ്മൂട്ടിയും മോഹന്‍ലാലും വീട്ടില്‍ വന്നു, അവരുടെ പ്രാര്‍ത്ഥന പ്രചോദനമായി: മണിയന്‍പിള്ള രാജു

നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും, പിണറായിസത്തിന് അവസാന ആണിയടിച്ചിരിക്കും: പിവി അന്‍വര്‍

INDIAN CRICKET: ഗിൽ ടെസ്റ്റ് നായകൻ ആയതിന് പിന്നിൽ അവന്റെ ബുദ്ധി, അയാൾ അന്ന്..; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ 23ന്, തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍