സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു; ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്

സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ നാലിനു തുറക്കുന്നതിനു മുന്നോടിയായി കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്. കോവിഡ് പശ്ചാത്തലത്തിൽ  ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് പ്രിൻസിപ്പൽമാർ യോഗം ചേരുന്നത്.  രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം.  കോളജുകൾ തുറക്കുമ്പോൾ എങ്ങനെ ക്ലാസ് നടത്തണമെന്നതാണ് പ്രധാന അജണ്ട.

ഒരു ദിവസം പകുതി കുട്ടികൾ വീതമോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് നടത്താമെന്നാണ് സർക്കാർ നിലപാട്. ഇതിൽ പ്രിൻസിപ്പൽമാരുടെ അഭിപ്രായം തേടും. ഇതോടൊപ്പം കോളജുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ നടത്താനുള്ള സൗകര്യവും യോഗത്തിൽ ചർച്ചയാകും.

വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സിൻ എടുക്കണം. കോവിഡ് ഭേദപ്പെട്ടു മൂന്നു മാസം കഴിയാതെ വാക്സിൻ എടുക്കാനാവില്ല എന്നതിനാൽ അങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് ഇളവ് ഉണ്ടാകും.

കോളജുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഓപൺ സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നതിന്​ കുറച്ചുകൂടി സമയം വേണമെന്നതിനാൽ മറ്റ്​ സർവകലാശാലകൾക്ക്​ വിദൂര വിദ്യാഭ്യാസം സംവിധാനം തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ഗവേഷകർക്ക്​ ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കും. അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസ് തുടങ്ങുക.

Latest Stories

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ