അമ്പതിന്റെ നിറവില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്; ഇതുവരെ നീരണിഞ്ഞത് നൂറോളം കപ്പലുകള്‍

നിരവധി പ്രതിസന്ധികളും വെല്ലുവിളികളും പിന്നിട്ട് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ കൊച്ചി കപ്പല്‍നിര്‍മാണശാല സുവര്‍ണജൂബിലിയുടെ നിറവില്‍ എത്തി നില്‍ക്കുകയാണ്. അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന ഈ ഷിപ്യാര്‍ഡില്‍ നിന്ന് ഇതുവരെ നൂറോളം കപ്പലുകളാണ് നീരണിഞ്ഞത്. അവയില്‍ നാവികസേനയ്ക്കായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്തും ഉള്‍പ്പെടുന്നു.

1972 ഏപ്രില്‍ 29നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഷിപ്്യാര്‍ഡിന്റെ ശിലാസ്ഥാപനം നടത്തിയത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ഫെബ്രുവരി 11ന് ഇവിടെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചു. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ചരിത്രത്തിലെ സുവര്‍ണ രേഖയാണ് ആദ്യ കപ്പല്‍ റാണി പത്മിനി. ഈ കപ്പലിന്റെ നിര്‍മ്മാണത്തിലൂടെയാണ് പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയായ കൊച്ചി ഷിപ്്യാര്‍ഡ് ഉയര്‍ച്ചയിലേക്കുള്ള ആദ്യ ചുവട് വെച്ചത്.

അഞ്ച് വര്‍ഷം കൊണ്ടാണ് റാണി പത്മിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിനായി 32 കോടി രൂപയാണ് ചെലവായത്. 1981 ജനുവരി 28ന്് എംവി റാണി പത്മിനിയെന്ന ബള്‍ക്ക് കാരിയര്‍ കടലില്‍ ഇറക്കി. രാജ്യത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലെന്ന വിശേഷണത്തോടെയാണ് റാണി പത്മിനി കടലിലെ ജൈത്രയാത്ര ആരംഭിച്ചത്.

ഇപ്പോള്‍ കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ഓട്ടമേറ്റഡ് ഇലക്ട്രിക് യാനങ്ങള്‍ മുതല്‍ അത്യാധുനിക വിമാനവാഹിനിക്കപ്പല്‍ വരെ നിര്‍മിക്കുന്നുണ്ട്്. വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ വരെ ശേഷിയുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന കപ്പല്‍ശാലകളില്‍ ഒന്നാണ് കൊച്ചി ഷിപ്്യാര്‍ഡ്. ഒരു വര്‍ഷം 34 കപ്പലുകളെങ്കിലും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. അന്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ഇവിടെ നിര്‍മ്മിച്ച ഭീമന്‍ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. നാലായിരം കോടിയാണ് കപ്പല്‍ശാലയുടെ വാര്‍ഷിക വരുമാനം. ശനിയാഴ്ച മുതല്‍ ഷിപ്യാര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ തുടങ്ങും.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ