അമ്പതിന്റെ നിറവില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്; ഇതുവരെ നീരണിഞ്ഞത് നൂറോളം കപ്പലുകള്‍

നിരവധി പ്രതിസന്ധികളും വെല്ലുവിളികളും പിന്നിട്ട് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ കൊച്ചി കപ്പല്‍നിര്‍മാണശാല സുവര്‍ണജൂബിലിയുടെ നിറവില്‍ എത്തി നില്‍ക്കുകയാണ്. അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന ഈ ഷിപ്യാര്‍ഡില്‍ നിന്ന് ഇതുവരെ നൂറോളം കപ്പലുകളാണ് നീരണിഞ്ഞത്. അവയില്‍ നാവികസേനയ്ക്കായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്തും ഉള്‍പ്പെടുന്നു.

1972 ഏപ്രില്‍ 29നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഷിപ്്യാര്‍ഡിന്റെ ശിലാസ്ഥാപനം നടത്തിയത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ഫെബ്രുവരി 11ന് ഇവിടെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചു. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ ചരിത്രത്തിലെ സുവര്‍ണ രേഖയാണ് ആദ്യ കപ്പല്‍ റാണി പത്മിനി. ഈ കപ്പലിന്റെ നിര്‍മ്മാണത്തിലൂടെയാണ് പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയായ കൊച്ചി ഷിപ്്യാര്‍ഡ് ഉയര്‍ച്ചയിലേക്കുള്ള ആദ്യ ചുവട് വെച്ചത്.

അഞ്ച് വര്‍ഷം കൊണ്ടാണ് റാണി പത്മിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിനായി 32 കോടി രൂപയാണ് ചെലവായത്. 1981 ജനുവരി 28ന്് എംവി റാണി പത്മിനിയെന്ന ബള്‍ക്ക് കാരിയര്‍ കടലില്‍ ഇറക്കി. രാജ്യത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലെന്ന വിശേഷണത്തോടെയാണ് റാണി പത്മിനി കടലിലെ ജൈത്രയാത്ര ആരംഭിച്ചത്.

ഇപ്പോള്‍ കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ഓട്ടമേറ്റഡ് ഇലക്ട്രിക് യാനങ്ങള്‍ മുതല്‍ അത്യാധുനിക വിമാനവാഹിനിക്കപ്പല്‍ വരെ നിര്‍മിക്കുന്നുണ്ട്്. വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ വരെ ശേഷിയുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന കപ്പല്‍ശാലകളില്‍ ഒന്നാണ് കൊച്ചി ഷിപ്്യാര്‍ഡ്. ഒരു വര്‍ഷം 34 കപ്പലുകളെങ്കിലും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. അന്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ഇവിടെ നിര്‍മ്മിച്ച ഭീമന്‍ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. നാലായിരം കോടിയാണ് കപ്പല്‍ശാലയുടെ വാര്‍ഷിക വരുമാനം. ശനിയാഴ്ച മുതല്‍ ഷിപ്യാര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ തുടങ്ങും.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി