കേരളത്തിലെ സഹകരണ സംഘങ്ങള്‍ ലോകത്തിന് മാതൃക; സാധാരണക്കാരുടെ ആശ്രയമെന്ന് മന്ത്രി ആര്‍ ബിന്ദു

സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങളെന്ന് മന്ത്രി ആര്‍ ബിന്ദു. ലോകത്തിന്റെ മുന്‍പില്‍ മാതൃകയായി നില്‍ക്കുന്ന ഒന്നാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. നിരവധി പേരുടെ ജീവിതത്തെ സ്പര്‍ശിക്കാവുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ സംഘങ്ങള്‍ക്ക് കഴിയും. കേരളത്തിന്റെ സമ്പദ്ഘടനയുടെ വിപുലീകരണത്തിന് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിരുവല്‍ക്കരിക്കപ്പെട്ട ജനതയുടെ സാമൂഹികമായ മുന്നേറ്റത്തിനും ശാക്തീകരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും താങ്ങും തണലുമായി സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ വിനിയോഗിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തണമെന്നും മന്ത്രി അഭിപ്രായപെട്ടു.

പട്ടികജാതി സഹകരണ പ്രസ്ഥാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം 13 ലക്ഷം രൂപ ചെലവഴിച്ച് സംഘത്തിന്റെ നാമാവശേഷമായ കെട്ടിടം പുതുക്കി പണിതു. പുനര്‍ജനി സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് എന്ന പുതിയ സംരംഭവും തുടങ്ങി.

Latest Stories

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം, നിർണായക അറിയിപ്പുമായി ബിസിസിഐ

IND vs ENG: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരമ്പരയിൽ നിന്ന് പന്ത് പുറത്ത്, പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ വീണ്ടും ടീമിലേക്ക്- റിപ്പോർട്ട്

'മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു', അമ്മ ഇലക്ഷനിൽ ആരോപണവിധേയർ മത്സരിക്കരുതെന്നും നടൻ രവീന്ദ്രൻ