സിയാല്‍ സൗരപ്പാടം; 'അഗ്രിവോൾട്ടായ്ക്' കൃഷി ഇരുപത് ഏക്കറിലേയ്ക്ക്

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് സിയാല്‍. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ  അഗ്രിവോൾട്ടായ്ക് കൃഷിസ്ഥലങ്ങളിലൊന്നായും സിയാല്‍ മാറിയിരിക്കുകയാണ്. ഭക്ഷ്യ- സൗരോര്‍ജ്ജ ഉത്പാദന മാര്‍ഗങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടുള്ള കൃഷിരീതിയാണ്  ‘അഗ്രിവോൾട്ടായ്ക്’.

കൊച്ചി വിമാനത്താവളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റായ കാര്‍ഗോ ടെര്‍മിനലിന് അടുത്ത് സോളാര്‍ പി.വി പാനലുകള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സിയാല്‍ ജൈവകൃഷി നേരത്തെ തുടങ്ങിയിരുന്നു. 45 ഏക്കറാണ് ഇവിടുത്തെ വിസ്തൃതി. 2021 ജൂലൈ മുതല്‍ ഈ കൃഷിരീതി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 2021 ഡിസംബര്‍ ആദ്യത്തെ ആഴ്ചയോടെ ഈ കൃഷിരീതി 20 ഏക്കര്‍ വിസ്തൃതിയിലേക്ക് വ്യാപിപ്പിക്കാന്‍ സിയാലിന് കഴിഞ്ഞു. ഇതോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ  ‘അഗ്രിവോൾട്ടായ്ക്’ കൃഷിസ്ഥലങ്ങളിലൊന്നായി സിയാല്‍ സൗരപ്പാടം മാറിയത്.

നേരത്തെ മത്തന്‍, പാവയ്ക്ക എന്നിങ്ങനെയുള്ള പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി , മഞ്ഞള്‍, കാബേജ്, ക്വാളിഫ്ളവര്‍, മുളക് എന്നിവയാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഇതിനോടകം 80 ടണ്‍ ഉത്പന്നങ്ങള്‍ വിളവെടുത്തു. പെട്ടെന്ന് വളരുന്ന ചെടികളായതിനാല്‍ മണ്ണൊലിപ്പ് തടയാനായി. കളകള്‍ വ്യാപിക്കുന്നത് ചെറുക്കാനും ഇത് സഹായകമായി. സൗരോര്‍ജ്ജ പാനലുകള്‍ക്കടിയിലുള്ള സൂക്ഷ്മാന്തരീക്ഷത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇവയ്ക്കാകും. ഇവയ്ക്കൊപ്പം അഗ്രിവോള്‍ട്ടായ്ക്ക് രീതി അനുശാസിക്കുന്ന ജലസേചനവും ഇവിടെ പരീക്ഷിച്ച് നോക്കി.

അഗ്രികള്‍ച്ചറല്‍ ഫോട്ടോവോള്‍ട്ടെയ്ക്‌സ് അഥവാ അഗ്രിവോള്‍ട്ടായിക് കൃഷി രീതിയിലൂടെ സൗരോര്‍ജ്ജ ഉത്പാദന- കാര്‍ഷിക മേഖലക്ക് വലിയ അവസരമാണ് തുറന്നു കിട്ടുന്നതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ‘അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ച് സൗരോര്‍ജ്ജ പാനലുകളുടെ കാര്യക്ഷമത കുറയും. വെളിച്ചത്തെ ആശ്രയിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പാനലുകള്‍ക്കടിയില്‍ ചെടി വളരുന്നത് താപനില കുറയ്ക്കാന്‍ സഹായിക്കും. ലഭ്യമായ ഭൂമി, ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് സിയാലിന്റെ നയം. സുസ്ഥിരവികസനത്തിന്റെ ഘടകങ്ങളിലൊന്നാണിത്’-സുഹാസ് കൂട്ടിച്ചേര്‍ത്തു.

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഗ്രിഡുമായി ഏകോപിപ്പിച്ചാണ് സിയാലിന്റെ സൗരോര്‍ജ്ജ ഉത്പാദനം. വിമാനത്താവള പരിസരത്ത് ആകെ 8 സൗരോര്‍ജ്ജ പ്ലാന്റുകളുണ്ട്. ഇവയുടെ മുഴുവന്‍ സ്ഥാപിതശേഷി 40 മെഗാവാട്ടാണ്. ദിവസവും 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഇതിലൂടെ ലഭിക്കും. 1.3 ലക്ഷം യൂണിറ്റാണ് വിമാനത്താവളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം. പകല്‍ സമയത്ത് ഉണ്ടാക്കുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുകയും രാത്രി ആവശ്യമുള്ളത് ഗ്രിഡില്‍ നിന്ന് തിരിച്ചെടുക്കുകയും ചെയ്യും. 2021 നവംബറില്‍ നാലര മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സിയാലിന്റെ ആദ്യത്തെ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ