കുട്ടികളെ സ്‌കെയില്‍ കൊണ്ട് മര്‍ദ്ദിച്ചു; പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറിക്ക് എതിരെ അന്വേഷണം

പാലക്കാട് ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിക്കതെിരെ അന്വേഷണം. ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ആരോപണവിധേയനായ സെക്രട്ടറി കെ. വിജയകുമാര്‍ രാജിവച്ചു. ശിശുപരിചരണ കേന്ദ്രത്തിലെ ആയയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

അയ്യപുരത്തെ കേന്ദ്രത്തില്‍ നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഉള്ളത്. വിജയകുമാര്‍ കുട്ടികളെ പല തവണയായി സ്‌കെയില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ കുട്ടികള്‍ കരയന്നതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് ആയ പറഞ്ഞു.

ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പൊലീസിലും പരാതി നല്‍കി.

സി.പി.എം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വിജയകുമാര്‍. സംഭവത്തില്‍ മുമ്പ് പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ആയ കളക്ടറെ സമീപിച്ചത്. വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി