'അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്'; മുഖ്യമന്ത്രി ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാൻ കണ്ടെത്തിയത് ലീഗിനെ: പിഎംഎ സലാം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാൻ കണ്ടെത്തിയത് ലീഗിനെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന സ്ഥിതിയാണ്. തിരഞ്ഞെടുപ്പ് തോൽ‌വിയിൽ പാർട്ടി തന്നെ ഒരുപാട് കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിന് ലീഗിന്റെ തലയിൽ കയറിയിട്ട് കാര്യമില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പറയുന്നത് അത്ര കാര്യമായി എടുക്കണ്ട കാര്യമില്ലെന്നും പിഎംഎ സലാം പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയം മാത്രമല്ല അതിനുശേഷം നടന്ന പാർട്ടിയുടെ കമ്മിറ്റി മീറ്റിങ്ങുകളിലുമൊക്കെ ഉയർന്ന പരാമർശം മുഖ്യമന്ത്രിയുടെ ശൈലിക്കും ഭരണത്തിന്റെ നെറുകേടുകൾക്കും എതിരെയായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം മുഖ്യമന്ത്രിയാണ് എന്നുള്ളിടത്തേക്ക് പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെ എത്തി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗങ്ങളിൽ ഒക്കെ അതിരൂക്ഷമായ വിമർശനമാണ് പാർട്ടിക്ക് അകത്ത് നിന്നും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ ഉണ്ടായത്. അതുകൊണ്ട് സ്വാഭാവികമായും അയാളുടെ സ്റ്റേഷൻ എവിടെയെങ്കിലും ഒക്കെ കൊടുത്തു തീർക്കണമല്ലോ. അതിനദ്ദേഹം കണ്ടത് ലീഗിനെയാണ്. അതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്നും പിഎംഎ സലാം പറഞ്ഞു.

മുഖ്യമന്ത്രി ഞങ്ങളുടെ മുഖത്തിന്റെ കാര്യം അന്വേഷിക്കുന്നതിനു മുൻപ് പാർട്ടിക്ക് അകത്തും സംസ്ഥാനത്തും പൊതുസമൂഹത്തിലും മുഖ്യമന്ത്രിയുടെ മുഖത്തിന്റെ അവസ്ഥ എന്താണ് എന്ന് പുനർചിന്തനം ചെയ്തത് നല്ലതാണെന്നും അത് ഭാവിക്കത് ഗുണം ചെയ്യുമെന്നും പിഎംഎ സലാം പറഞ്ഞു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലീഗിന്റെ മുഖം എസ്ഡിപിഐയുടേയും ജമാ അത്തെ ഇസ്ലാമിയുടേതുമായി മാറിയിരിക്കുന്നുവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്