ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 1971ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാകണം; കേന്ദ്ര നികുതി വിഹിതം 50 ശതമാനം ആക്കണം; പതിനാറാം ധനകാര്യ കമ്മീഷനോട് കേരളം

സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. അരവിന്ദ് പനഗാരിയ. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാര്‍ശ കമ്മീഷന്‍ സന്ദര്‍ശിച്ച മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. നിലവില്‍ കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചു.

കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലും വലിയ മാറ്റം കേരളം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനസാന്ദ്രതാടിസ്ഥാനത്തില്‍ വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം പുതിയതായി ഉള്‍പ്പെടുത്തണമെന്നാണ് കേരളം മുന്നോട്ടു വച്ച ഒരു ആവശ്യമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഈ മാനദണ്ഡത്തിലൂടെ രണ്ടര ശതമാനം നികുതി വിഹിതം നിശ്ചയിക്കണം. ദുരന്തനിവാരണത്തിനായി കൂടുതല്‍ വിഹിതം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിശീര്‍ഷക വരുമാനം കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ കൂടുതല്‍ വിഹിതം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിഹിതം നിലവിലെ 45 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കണമെന്ന് കേരളം നിര്‍ദ്ദേശിച്ചു.

ഭൂവിസ്തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കണം, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 15 ശതമാനത്തില്‍ നിന്ന് 32.5 ശതമാനമാക്കണം, ഇതിനായി 2011ലെ സെന്‍സസ് പരിഗണിക്കുന്നതിനു പകരം 1971ലെ സെന്‍സസ് അടിസ്ഥാനമാക്കണം, വനമേഖലാ മാനദണ്ഡ പ്രകാരമുള്ള വിഹിതം 10 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേരളം മുന്നോട്ടു വച്ചതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണെന്നും കമ്മീഷന്‍ വിലയിരുത്തി.

സെസ്, സര്‍ചാര്‍ജ് ഇനത്തിലുള്ള വരുമാനം പൂര്‍ണമായി കേന്ദ്രത്തിനാണ് ലഭിക്കുന്നത്. ഈ വിഷയവും വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ അത് സങ്കീര്‍ണമായ പ്രശ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...