ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 1971ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാകണം; കേന്ദ്ര നികുതി വിഹിതം 50 ശതമാനം ആക്കണം; പതിനാറാം ധനകാര്യ കമ്മീഷനോട് കേരളം

സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. അരവിന്ദ് പനഗാരിയ. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാര്‍ശ കമ്മീഷന്‍ സന്ദര്‍ശിച്ച മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. നിലവില്‍ കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചു.

കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലും വലിയ മാറ്റം കേരളം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനസാന്ദ്രതാടിസ്ഥാനത്തില്‍ വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം പുതിയതായി ഉള്‍പ്പെടുത്തണമെന്നാണ് കേരളം മുന്നോട്ടു വച്ച ഒരു ആവശ്യമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഈ മാനദണ്ഡത്തിലൂടെ രണ്ടര ശതമാനം നികുതി വിഹിതം നിശ്ചയിക്കണം. ദുരന്തനിവാരണത്തിനായി കൂടുതല്‍ വിഹിതം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിശീര്‍ഷക വരുമാനം കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ കൂടുതല്‍ വിഹിതം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിഹിതം നിലവിലെ 45 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കണമെന്ന് കേരളം നിര്‍ദ്ദേശിച്ചു.

ഭൂവിസ്തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കണം, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 15 ശതമാനത്തില്‍ നിന്ന് 32.5 ശതമാനമാക്കണം, ഇതിനായി 2011ലെ സെന്‍സസ് പരിഗണിക്കുന്നതിനു പകരം 1971ലെ സെന്‍സസ് അടിസ്ഥാനമാക്കണം, വനമേഖലാ മാനദണ്ഡ പ്രകാരമുള്ള വിഹിതം 10 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേരളം മുന്നോട്ടു വച്ചതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണെന്നും കമ്മീഷന്‍ വിലയിരുത്തി.

സെസ്, സര്‍ചാര്‍ജ് ഇനത്തിലുള്ള വരുമാനം പൂര്‍ണമായി കേന്ദ്രത്തിനാണ് ലഭിക്കുന്നത്. ഈ വിഷയവും വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ അത് സങ്കീര്‍ണമായ പ്രശ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി