നെല്ല് സംഭരണത്തില്‍ സംസ്ഥാനത്തിന്റേത് രാഷ്ട്രീയക്കളി; സഹകരണ അഴിമതിക്കാരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നു: കേരള സർക്കാരിനെതിരെ ശോഭ കരന്തലജെ

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകാരെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര കൃഷി സഹ മന്ത്രി ശോഭാ കരന്തലജെ. നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൃഷി വികാസ് യോജന വഴി ഫണ്ട് ഉണ്ട്. കോള്‍ഡ് സ്റ്റോറേജ്, ടെസ്റ്റിംഗ് ലാബുകള്‍ അടക്കം നിര്‍മ്മിക്കാന്‍ ഫണ്ട് ലഭിക്കും. അതിന് പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയാകും. കേരളം ഇതുവരെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും തയ്യാറാക്കുകയോ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

15 സഹകരണ ബാങ്കുകളിലായി ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവരുന്നത്. സഹകരണ സംഘത്തിലെ അഴിമതിയില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ്സും ലീഗിനെയും കോണ്‍ഗ്രസ്സിനെയും സിപിഎമ്മും പരസ്പരം സഹായിക്കുകയാണ്. തട്ടിപ്പ് നടത്തിയ എംഎല്‍എയെയും നേതാക്കളെയുമെല്ലാം സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. സഹകരണ സ്ഥാപനത്തിലെ പണം രാഷ്ട്രീയക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും ധൂര്‍ത്തിന് നല്‍കി. ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.

നിക്ഷേപകരുടെ പണത്തിനും ജീവന്‍ നഷ്ടമായതിനും ആര് ഉത്തരവാദിത്തം പറയും. സ്വര്‍ണവും വസ്തുക്കളുടെ പ്രമാണങ്ങളും നിക്ഷേപങ്ങളും ദുരുപയോഗം ചെയ്തു. ജനങ്ങളുടെ പണവും സ്വര്‍ണവും തിരികെ ലഭിക്കണം. കേരള സര്‍ക്കാര്‍ സഹകരണ അഴിമതിക്കെതിരെ നടപടി എടുക്കാനും ജനങ്ങളോട് മറുപടി പറയാനും തയ്യാറാകണം. അന്വേഷണത്തില്‍ ഇഡിയുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും സുരേഷ് ഗോപി പദയാത്ര നടത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ എല്ലാവരും മൗനത്തിലാണെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നല്‍കുന്നതിന് അനുസരിച്ച് കേരളത്തിന് പണം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്ക് നല്‍കിയ എല്ലാ സംസ്ഥാനങ്ങള്‍ക്കും പണം നനല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണ്. എത്ര നെല്ല് സംഭരിച്ചു, അതില്‍ എത്ര വിതരണം ചെയ്തു എന്ന് കണക്ക് നല്‍കിയാല്‍ ആ പണം കേന്ദ്രം നല്‍കും. കേരളം കണക്കുകള്‍ നല്‍കുന്നില്ല. ഇതോടെ ദുരിതത്തിലായത് കര്‍ഷകരാണ്. കൃഷിയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കേന്ദ്ര പദ്ധതികളോടും സംസ്ഥാനത്തിന് വിമുഖതയാണ്.

മോദിസര്‍ക്കാരിന് വികസന കാര്യത്തില്‍ രാഷ്ട്രീയ വിവേചനമില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസന പരിഗണന നല്‍കിയാണ് രാജ്യത്തെ ശക്തിപ്പെടുത്തുന്നത്. വന്ദേഭാരത്, റയില്‍വേ സ്റ്റേഷനുകളടെ വികസനം, റോഡുകള്‍ തുടങ്ങി നിരവധി വികസന പദ്ധതികള്‍ കേരളത്തിന് നല്‍കി. എന്നാല്‍ കേരളം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് സഹകരിക്കുന്നില്ല. ഒന്നുകില്‍ പദ്ധതി നടപ്പിലാക്കില്ല, അല്ലെങ്കില്‍ പേര് മാറ്റി നടപ്പിലാക്കും. പ്രധാന്‍മന്ത്രി ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍, തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ഇതിനുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ