വധുവിന്റെ കുടുംബാംഗങ്ങള്‍ കെഎസ്ആര്‍ടിസിയുടെ കട്ട ഫാന്‍സ്; കാശ് നോക്കിയില്ല കല്യാണം വെച്ചപ്പോള്‍ ഒരെണ്ണം അങ്ങ് വാടകയ്‌ക്കെടുത്തു

വധുവിന്റെ കുടുംബാംഗങ്ങള്‍ മുഴുവനും കെഎസ്ആര്‍ടിസിയുടെ കട്ട ഫാന്‍സ്. കല്യാണം വെച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്ക് എടുത്തൊരു കുടുംബം. നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിലെ കെഎസ്ആര്‍ടിസി ബസാണു കല്യാണ ഓട്ടത്തിനു പോയത്.

കോഴിക്കോട് കുളത്തൂര്‍ കൈവല്യം വീട്ടില്‍ രാമകൃഷ്ണന്‍ ഷക്കില ദമ്പതികളുടെ മകന്‍ ലോഹിതിന്റെയും ഉടുമ്പന്‍ചോല കളരിപ്പാറയില്‍ ബാല്‍രാജ് വളര്‍മതി ദമ്പതികളുടെ മകള്‍ ലക്ഷ്മിപ്രിയയുടെയും വിവാഹത്തിനാണ് കെഎസ്ആര്‍ടിസി ബസ് ഓട്ടത്തിന് വിളിച്ചത്.

ലക്ഷ്മി പ്രിയയുടെ ബന്ധുക്കളാണ് കെഎസ്ആര്‍ടിസി ഫാന്‍സായ കുടുംബം.  5 മണിക്കൂറിന് 9,500 രൂപ അടച്ചാണ് ബസ് വാടകയ്‌ക്കെടുത്തത്. 5 മണിക്കൂറിനുശേഷം പിന്നെ വരുന്ന ഓരോ മണിക്കൂറിനും 500 രൂപ കൂടുതല്‍ നല്‍കണം. രാവിലെ 10.30 ന് വധുവിന്റെ വീടിന് സമീപം എത്തി ബന്ധുക്കളെ ബസില്‍ കയറ്റി നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തിന് സമീപം ഇറക്കി. വിവാഹ ചടങ്ങിനും സദ്യയ്ക്കും ശേഷം ബസില്‍ വന്നവരെ തിരികെ ഉടുമ്പന്‍ചോലയിലും എത്തിച്ചു.

നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിലെ കെഎല്‍ 15 എ 2067 എന്ന കെഎസ്ആആര്‍ടിസി ബസാണ് ഓപ്പറേറ്റിങ് സെന്ററിലെ വിവാഹ ഓട്ടത്തിനു പോയത്. ഈ ബസ് സെന്ററിലെ മറ്റ് ബസുകള്‍ തകരാറിലാകുമ്പോള്‍ പകരം ഉപയോഗിക്കുന്ന സ്‌പെയര്‍ ബസാണ്. വിവാഹ ഓട്ടത്തിന് ബസ് ഓടിച്ചത് കെഎസ്ആര്‍ടിസി നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവര്‍ സുനില്‍കുമാറും സഹായിയായെത്തിയത് കണ്ടക്ടര്‍ ഹരിഷുമാണ്.

Latest Stories

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”

രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'; പിആര്‍ പണി അവസാനിപ്പിക്കുക, കൊച്ചി ഡിസിസി ഓഫീസിന് എതിര്‍വശം വി ഡി സതീശനെതിരെ ഫ്‌ലക്‌സുകള്‍