'ആ സ്റ്റേജിലേക്ക് നോക്കൂ, അവിടെ ഒരു വ്യക്തി ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്, ഇതൊക്കെ അല്‍പത്തരമല്ലേ?; ആദ്യമേ വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ 'ഇടംപിടിച്ച' ബിജെപി അധ്യക്ഷന്‍

സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരെല്ലാം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി വേദിയ്ക്ക് സമീപം സദസ്സിലിരിക്കുമ്പോള്‍ സ്‌റ്റേജിലെ കസേരയില്‍ ഒറ്റയ്ക്ക് ആദ്യമേ കയറിയിരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്റ്റേജില്‍ ആദ്യമേ ഇടംപിടിച്ച ബിജെപി അധ്യക്ഷന്‍ സംസ്ഥാന സര്‍ക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന കാര്യം മറന്ന മട്ടാണ്. സംസ്ഥാന വിഹിതമാണ് സാമ്പത്തിക അടിത്തറയെന്ന് വ്യക്തമായ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആദ്യമേ കയറി ഇരിപ്പുറച്ചിരിക്കുന്നത്. ഇത് അല്‍പത്തരമല്ലേയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിച്ചു. വേദിയിലെത്തി ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആഘോശമാക്കുമ്പോള്‍ ആ അല്‍പത്തരത്തെ ചോദ്യം ചെയ്യുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.

അവിടെ ഒരു വ്യക്തി ഇരിക്കുന്നത് കാണാം..നിങ്ങള്‍ കണ്ടില്ലേ അദ്ദേഹം ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരൊക്കെ അവിടെ ഇരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും അവിടെ പോയി ഇരിക്കേണ്ട. കുറേ ആളുകള്‍ സദസിലിരിക്കണം. എന്നാലും ധനകാര്യ മന്ത്രി സദസിലിരിക്കുകയാ. മന്ത്രിമാരില്‍ പലരും ഇവിടെ ഇരിയ്ക്കുകയാ. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്നു ഒരു സര്‍ക്കാര്‍ പരിപാടിക്കിരിക്കുകയാണ്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണ്. ഇത് ജനാധിപത്യ വിരുദ്ധമല്ലേ. ഇനി ഇരിക്കുന്ന ഇദ്ദേഹത്തിന് ഒരു മാന്യത കാണിക്കേണ്ടേ. ഇതൊക്കെ അല്‍പത്തരമല്ലേ’. അല്‍പത്തരം, എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

ഇത് മലയാളി പൊറുക്കില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിക്കുകയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ ഇത്തരം സമീപനം സ്വീകരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തെ വേദിയിലിരുത്തുകയും ചെയ്യുന്ന പരിപാടിയാണെങ്കില്‍ മനസിലാക്കാം. ഇതങ്ങനെയല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിളിച്ചു ഇരുത്തുന്നുവെന്നും അദ്ദേഹം മുദ്രാവാക്യം വിളിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു. ജനാധിപത്യത്തോട് പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപിയും എടുക്കുന്ന സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ