'ആ സ്റ്റേജിലേക്ക് നോക്കൂ, അവിടെ ഒരു വ്യക്തി ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്, ഇതൊക്കെ അല്‍പത്തരമല്ലേ?; ആദ്യമേ വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ 'ഇടംപിടിച്ച' ബിജെപി അധ്യക്ഷന്‍

സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരെല്ലാം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി വേദിയ്ക്ക് സമീപം സദസ്സിലിരിക്കുമ്പോള്‍ സ്‌റ്റേജിലെ കസേരയില്‍ ഒറ്റയ്ക്ക് ആദ്യമേ കയറിയിരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്റ്റേജില്‍ ആദ്യമേ ഇടംപിടിച്ച ബിജെപി അധ്യക്ഷന്‍ സംസ്ഥാന സര്‍ക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന കാര്യം മറന്ന മട്ടാണ്. സംസ്ഥാന വിഹിതമാണ് സാമ്പത്തിക അടിത്തറയെന്ന് വ്യക്തമായ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആദ്യമേ കയറി ഇരിപ്പുറച്ചിരിക്കുന്നത്. ഇത് അല്‍പത്തരമല്ലേയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിച്ചു. വേദിയിലെത്തി ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആഘോശമാക്കുമ്പോള്‍ ആ അല്‍പത്തരത്തെ ചോദ്യം ചെയ്യുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.

അവിടെ ഒരു വ്യക്തി ഇരിക്കുന്നത് കാണാം..നിങ്ങള്‍ കണ്ടില്ലേ അദ്ദേഹം ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരൊക്കെ അവിടെ ഇരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും അവിടെ പോയി ഇരിക്കേണ്ട. കുറേ ആളുകള്‍ സദസിലിരിക്കണം. എന്നാലും ധനകാര്യ മന്ത്രി സദസിലിരിക്കുകയാ. മന്ത്രിമാരില്‍ പലരും ഇവിടെ ഇരിയ്ക്കുകയാ. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്നു ഒരു സര്‍ക്കാര്‍ പരിപാടിക്കിരിക്കുകയാണ്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണ്. ഇത് ജനാധിപത്യ വിരുദ്ധമല്ലേ. ഇനി ഇരിക്കുന്ന ഇദ്ദേഹത്തിന് ഒരു മാന്യത കാണിക്കേണ്ടേ. ഇതൊക്കെ അല്‍പത്തരമല്ലേ’. അല്‍പത്തരം, എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

ഇത് മലയാളി പൊറുക്കില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിക്കുകയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ ഇത്തരം സമീപനം സ്വീകരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തെ വേദിയിലിരുത്തുകയും ചെയ്യുന്ന പരിപാടിയാണെങ്കില്‍ മനസിലാക്കാം. ഇതങ്ങനെയല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിളിച്ചു ഇരുത്തുന്നുവെന്നും അദ്ദേഹം മുദ്രാവാക്യം വിളിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു. ജനാധിപത്യത്തോട് പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപിയും എടുക്കുന്ന സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി