ഭാരതപ്പുഴയില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

തൃശൂര്‍ ഭാരതപ്പുഴയില്‍ കുടുംബത്തോടൊപ്പം ഒഴുക്കില്‍പ്പെട്ട യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചെറുതുരുത്തി സ്വദേശിയായ റെഹാനയാണ് മരിച്ചത്. കുളിക്കാനിറങ്ങുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ക്കൊപ്പം പുഴയിലിറങ്ങിയ ഭര്‍ത്താവ് കബീര്‍, മകള്‍ സെറ, സഹോദരിയുടെ മകന്‍ ഫയാന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവതിയ്ക്ക് ജീവന്‍ നഷ്ടമായത്. കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതിന് പിന്നാലെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് റെഹാനയെ പുഴയില്‍ നിന്ന് കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സ് സംഘവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കബീറിനും കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”