ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം, ദൃശ്യങ്ങള്‍ പുറത്ത്; പ്രതിരോധിച്ചതെന്ന് വിശദീകരണവുമായി പൊലീസ്

കൊല്ലത്ത് ഓട്ടോ ഡ്രൈവറായ യുവാവിന് പൊലീസിൻറെ മർദ്ദനം. സെപ്റ്റംബര്‍ മൂന്നിന് രാത്രിയിലാണ് കൊല്ലം ചിന്നക്കട സ്വദേശിയായ നിധീഷിന് പൊലീസ് മര്‍ദ്ദനമേറ്റത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. സംഭവത്തിൽ  അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ്പിയെ ചുമതലപ്പെടുത്തി. യുവാവ് അക്രമിച്ചുവെന്നാണ് പൊലീസിൻറെ വാദം.

ചിന്നക്കട കുമാര്‍ തിയേറ്ററിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴായിരുന്നു മര്‍ദ്ദനം. ലാത്തി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ നിധീഷിന്റ കൈയ്ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു.എന്നാല്‍ നിധീഷ് മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

പരിക്കേറ്റതിന്റെ കാരണം മര്‍ദ്ദനമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ പൊലീസ് നല്‍കിയില്ലെന്നും നിധീഷ് പറയുന്നു. മകനെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് നിധീഷ് അവശനായി സ്റ്റേഷനില്‍ ഉള്ളത് കണ്ടത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ അസി. കമ്മീഷണറെ ചുമതലപ്പെടുത്തി. ജന്മനാ വിയര്‍പ്പു ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കാത്ത രോഗം അലട്ടുന്ന വ്യക്തിയാണ് നിതീഷ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ