മാതൃഭൂമിയിൽ ഗാന്ധിയെ അനുസ്മരിച്ച് മോഹന്‍ഭാഗവതിന്റെ ലേഖനം; പ്രസിദ്ധീകരിച്ച നടപടിയെ പരോക്ഷമായി ന്യായീകരിച്ച്‌ പത്രം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആർ.എസ്..എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് “മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം” എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനം വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം ലേഖനം പ്രസിദ്ധപ്പെടുത്തിയ പത്രത്തിന്റെ നടപടിയെ പരോക്ഷമായി ന്യായീകരിക്കുന്ന തരത്തിലുള്ള വിശദീകരണവുമായാണ് മാതൃഭൂമി പത്രം ഇന്ന് പുറത്തിറങ്ങിയത്. ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് കണ്ട് നിരോധിക്കപ്പെട്ടിരുന്ന ആർ.എസ്.എസിന്റെ ഇപ്പോഴത്തെ തലവൻ ഗാന്ധിയെ കുറിച്ച് ലേഖനം എഴുതുന്നതിലെയും അത് പ്രസിദ്ധീകരിക്കുന്നതിലെയും അനൗചിത്യത്തെ പത്രം ഉൾക്കൊണ്ടു എന്ന തരത്തിൽ ഉള്ളതല്ല മാതൃഭൂമിയുടെ വിശദീകരണം.

ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജില്‍ ഗാന്ധിയുടെ കാരിക്കേച്ചറിനൊപ്പം നല്‍കിയ ചെറു കുറിപ്പിന്റെ തലക്കെട്ട് ‘ഗാന്ധിജിയും ആര്‍.എസ്.എസും’ എന്നാണ്. അതിനു താഴെ “മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം തിരികൊളുത്തിയത് വന്‍വിവാദത്തിന്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ അനുകൂലിക്കുന്നവര്‍ ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന് പറയുന്നത് വൈരുദ്ധ്യമാണെന്നും അവര്‍ പറയുന്നു. പ്രതികരണങ്ങള്‍ ഇവിടെ” എന്ന് എഴുതിയിരിക്കുന്നു.

എഡിറ്റോറിയല്‍ പേജില്‍ “‘മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം ഭിന്നാഭിപ്രായങ്ങള്‍ക്കു വഴിതുറക്കുകയാണ്. രാഷ്ട്രപിതാവിനെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ എഴുത്തെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. പ്രതികരണങ്ങള്‍ ഇവിടെ” എന്നും എഴുതിയിരിക്കുന്നത് കാണാം. ഇതിന് താഴെ “ആർ.എസ് എസിന്റേത് നാടകം” എന്ന തലക്കെട്ടിലുള്ള എ.കെ.ആന്റണിയുടെ ലേഖനം. “ഗോഡ്‌സെ ദേശഭക്തനാണോ?” എന്ന സീതാറാം യെച്ചൂരിയുടെ കുറിപ്പ്. “ഗാന്ധിഘാതകർ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു” എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് എന്നിവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ കുറിപ്പുകളും പത്രം നല്‍കിയിട്ടുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി