മാതൃഭൂമിയിൽ ഗാന്ധിയെ അനുസ്മരിച്ച് മോഹന്‍ഭാഗവതിന്റെ ലേഖനം; പ്രസിദ്ധീകരിച്ച നടപടിയെ പരോക്ഷമായി ന്യായീകരിച്ച്‌ പത്രം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആർ.എസ്..എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് “മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം” എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനം വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം ലേഖനം പ്രസിദ്ധപ്പെടുത്തിയ പത്രത്തിന്റെ നടപടിയെ പരോക്ഷമായി ന്യായീകരിക്കുന്ന തരത്തിലുള്ള വിശദീകരണവുമായാണ് മാതൃഭൂമി പത്രം ഇന്ന് പുറത്തിറങ്ങിയത്. ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് കണ്ട് നിരോധിക്കപ്പെട്ടിരുന്ന ആർ.എസ്.എസിന്റെ ഇപ്പോഴത്തെ തലവൻ ഗാന്ധിയെ കുറിച്ച് ലേഖനം എഴുതുന്നതിലെയും അത് പ്രസിദ്ധീകരിക്കുന്നതിലെയും അനൗചിത്യത്തെ പത്രം ഉൾക്കൊണ്ടു എന്ന തരത്തിൽ ഉള്ളതല്ല മാതൃഭൂമിയുടെ വിശദീകരണം.

ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജില്‍ ഗാന്ധിയുടെ കാരിക്കേച്ചറിനൊപ്പം നല്‍കിയ ചെറു കുറിപ്പിന്റെ തലക്കെട്ട് ‘ഗാന്ധിജിയും ആര്‍.എസ്.എസും’ എന്നാണ്. അതിനു താഴെ “മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം തിരികൊളുത്തിയത് വന്‍വിവാദത്തിന്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ അനുകൂലിക്കുന്നവര്‍ ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന് പറയുന്നത് വൈരുദ്ധ്യമാണെന്നും അവര്‍ പറയുന്നു. പ്രതികരണങ്ങള്‍ ഇവിടെ” എന്ന് എഴുതിയിരിക്കുന്നു.

എഡിറ്റോറിയല്‍ പേജില്‍ “‘മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം ഭിന്നാഭിപ്രായങ്ങള്‍ക്കു വഴിതുറക്കുകയാണ്. രാഷ്ട്രപിതാവിനെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ എഴുത്തെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. പ്രതികരണങ്ങള്‍ ഇവിടെ” എന്നും എഴുതിയിരിക്കുന്നത് കാണാം. ഇതിന് താഴെ “ആർ.എസ് എസിന്റേത് നാടകം” എന്ന തലക്കെട്ടിലുള്ള എ.കെ.ആന്റണിയുടെ ലേഖനം. “ഗോഡ്‌സെ ദേശഭക്തനാണോ?” എന്ന സീതാറാം യെച്ചൂരിയുടെ കുറിപ്പ്. “ഗാന്ധിഘാതകർ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു” എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് എന്നിവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ കുറിപ്പുകളും പത്രം നല്‍കിയിട്ടുണ്ട്.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ