മാതൃഭൂമിയിൽ ഗാന്ധിയെ അനുസ്മരിച്ച് മോഹന്‍ഭാഗവതിന്റെ ലേഖനം; പ്രസിദ്ധീകരിച്ച നടപടിയെ പരോക്ഷമായി ന്യായീകരിച്ച്‌ പത്രം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആർ.എസ്..എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് “മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം” എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനം വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം ലേഖനം പ്രസിദ്ധപ്പെടുത്തിയ പത്രത്തിന്റെ നടപടിയെ പരോക്ഷമായി ന്യായീകരിക്കുന്ന തരത്തിലുള്ള വിശദീകരണവുമായാണ് മാതൃഭൂമി പത്രം ഇന്ന് പുറത്തിറങ്ങിയത്. ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് കണ്ട് നിരോധിക്കപ്പെട്ടിരുന്ന ആർ.എസ്.എസിന്റെ ഇപ്പോഴത്തെ തലവൻ ഗാന്ധിയെ കുറിച്ച് ലേഖനം എഴുതുന്നതിലെയും അത് പ്രസിദ്ധീകരിക്കുന്നതിലെയും അനൗചിത്യത്തെ പത്രം ഉൾക്കൊണ്ടു എന്ന തരത്തിൽ ഉള്ളതല്ല മാതൃഭൂമിയുടെ വിശദീകരണം.

ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജില്‍ ഗാന്ധിയുടെ കാരിക്കേച്ചറിനൊപ്പം നല്‍കിയ ചെറു കുറിപ്പിന്റെ തലക്കെട്ട് ‘ഗാന്ധിജിയും ആര്‍.എസ്.എസും’ എന്നാണ്. അതിനു താഴെ “മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം തിരികൊളുത്തിയത് വന്‍വിവാദത്തിന്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ അനുകൂലിക്കുന്നവര്‍ ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന് പറയുന്നത് വൈരുദ്ധ്യമാണെന്നും അവര്‍ പറയുന്നു. പ്രതികരണങ്ങള്‍ ഇവിടെ” എന്ന് എഴുതിയിരിക്കുന്നു.

എഡിറ്റോറിയല്‍ പേജില്‍ “‘മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം ഭിന്നാഭിപ്രായങ്ങള്‍ക്കു വഴിതുറക്കുകയാണ്. രാഷ്ട്രപിതാവിനെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ എഴുത്തെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. പ്രതികരണങ്ങള്‍ ഇവിടെ” എന്നും എഴുതിയിരിക്കുന്നത് കാണാം. ഇതിന് താഴെ “ആർ.എസ് എസിന്റേത് നാടകം” എന്ന തലക്കെട്ടിലുള്ള എ.കെ.ആന്റണിയുടെ ലേഖനം. “ഗോഡ്‌സെ ദേശഭക്തനാണോ?” എന്ന സീതാറാം യെച്ചൂരിയുടെ കുറിപ്പ്. “ഗാന്ധിഘാതകർ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു” എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് എന്നിവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ കുറിപ്പുകളും പത്രം നല്‍കിയിട്ടുണ്ട്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി