സര്‍ക്കാര്‍ ക്ഷണമില്ലെങ്കില്‍ പങ്കെടുക്കില്ലെന്ന് അലോക് വര്‍മ്മ, സില്‍വര്‍ ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍

സില്‍വര്‍ ലൈന്‍ സംവാദവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. സംവാദത്തില്‍ നിന്ന് സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ അറിയിച്ചു. സംവാദം നടത്തേണ്ടത് സര്‍ക്കാരാണ്. കെ റെയിലല്ല. ക്ഷണക്കത്ത് അയക്കേണ്ടത് കെ റെയില്‍ അല്ല സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി അസോക വര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

സര്‍ക്കാര്‍ പ്രതിനിധിയോ, ചീഫ് സെക്രട്ടറിയോ കത്ത് അയക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സംവാദത്തിന് എത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയെന്ന നിലയിലാണ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കത്തയച്ചത് കെ റെയിലാണെന്നും, ക്ഷണക്കത്ത് ഏകപക്ഷീയമാണെന്നും അലോക് വര്‍മ്മ ആരോപിച്ചു.

പദ്ധതി അനുകൂല സംവാദം എന്ന കത്തിലെ പരാമര്‍ശം പിന്‍വലിക്കണം. കത്തിലെ ഭാഷ ശരിയല്ല. പദ്ധതിയുടെ ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചര്‍ച്ചയെന്നാണ് പറയുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. സംവാദത്തില്‍ നിന്ന് ജോസ്ഫ സി മാത്യുവിനെ മാറ്റിയതിലും അലോക് വര്‍മ്മ അതൃപ്തി പ്രകടിപ്പിച്ചു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സംവാദത്തില്‍ പങ്കെടുക്കുവെന്നാണ് ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.

പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലോക് വര്‍മ്മയ്ക്ക് പുറമേ കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോനെയാണ് പാനലില്‍ തിരഞ്ഞെടുത്തത്.

സര്‍ക്കാര്‍ രാഷ്ട്രീയ ചോദ്യങ്ങളെ ഭയക്കുന്നുവെന്നാണ് ഒഴിവാക്കിയതിന് പിന്നാലെ ജോസഫ് സി മാത്യു പ്രതികരിച്ചത്. തന്നെ ഒഴിവാക്കിയത് എതിര്‍ ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നത് കൊണ്ടാണ്. ചീഫ് സെക്രട്ടറി രേഖാമൂലമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. സംവാദത്തില്‍ പങ്കെടുക്കാന്‍ താന്‍ സദ്ധത അറിയിക്കുച്ചിരുന്നു. ചര്‍ച്ചയില്‍ നിന്ന്് ഒഴിവാക്കിയെങ്കില്‍ അത് വിളിച്ച് പറയാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് തനിക്ക് പരാതിയുണ്ടെന്നും ജോസഫ് സി.മാത്യു പറഞ്ഞിരുന്നു.

ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്തുന്നത്.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ