സര്‍ക്കാര്‍ ക്ഷണമില്ലെങ്കില്‍ പങ്കെടുക്കില്ലെന്ന് അലോക് വര്‍മ്മ, സില്‍വര്‍ ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍

സില്‍വര്‍ ലൈന്‍ സംവാദവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. സംവാദത്തില്‍ നിന്ന് സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ അറിയിച്ചു. സംവാദം നടത്തേണ്ടത് സര്‍ക്കാരാണ്. കെ റെയിലല്ല. ക്ഷണക്കത്ത് അയക്കേണ്ടത് കെ റെയില്‍ അല്ല സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി അസോക വര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

സര്‍ക്കാര്‍ പ്രതിനിധിയോ, ചീഫ് സെക്രട്ടറിയോ കത്ത് അയക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സംവാദത്തിന് എത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയെന്ന നിലയിലാണ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കത്തയച്ചത് കെ റെയിലാണെന്നും, ക്ഷണക്കത്ത് ഏകപക്ഷീയമാണെന്നും അലോക് വര്‍മ്മ ആരോപിച്ചു.

പദ്ധതി അനുകൂല സംവാദം എന്ന കത്തിലെ പരാമര്‍ശം പിന്‍വലിക്കണം. കത്തിലെ ഭാഷ ശരിയല്ല. പദ്ധതിയുടെ ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചര്‍ച്ചയെന്നാണ് പറയുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. സംവാദത്തില്‍ നിന്ന് ജോസ്ഫ സി മാത്യുവിനെ മാറ്റിയതിലും അലോക് വര്‍മ്മ അതൃപ്തി പ്രകടിപ്പിച്ചു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സംവാദത്തില്‍ പങ്കെടുക്കുവെന്നാണ് ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.

പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലോക് വര്‍മ്മയ്ക്ക് പുറമേ കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോനെയാണ് പാനലില്‍ തിരഞ്ഞെടുത്തത്.

സര്‍ക്കാര്‍ രാഷ്ട്രീയ ചോദ്യങ്ങളെ ഭയക്കുന്നുവെന്നാണ് ഒഴിവാക്കിയതിന് പിന്നാലെ ജോസഫ് സി മാത്യു പ്രതികരിച്ചത്. തന്നെ ഒഴിവാക്കിയത് എതിര്‍ ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നത് കൊണ്ടാണ്. ചീഫ് സെക്രട്ടറി രേഖാമൂലമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. സംവാദത്തില്‍ പങ്കെടുക്കാന്‍ താന്‍ സദ്ധത അറിയിക്കുച്ചിരുന്നു. ചര്‍ച്ചയില്‍ നിന്ന്് ഒഴിവാക്കിയെങ്കില്‍ അത് വിളിച്ച് പറയാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് തനിക്ക് പരാതിയുണ്ടെന്നും ജോസഫ് സി.മാത്യു പറഞ്ഞിരുന്നു.

ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്തുന്നത്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു