സമസ്ത സമവായ ചര്‍ച്ച ഇന്ന് മലപ്പുറത്ത്; ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

സമസ്തയില്‍ തുടരുന്ന വിഭാഗീയതയില്‍ സമവായ ചര്‍ച്ചകളുമായി ഇന്ന് നിര്‍ണായക യോഗം. സമസ്തയിലെ ലീഗ് അനുകൂല- വിരുദ്ധ ചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമസ്ത- ലീഗ് നേതാക്കള്‍ ഇന്ന് യോഗം വിളിച്ച് ചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന.

മലപ്പുറത്താണ് ഇന്ന് യോഗം ചേരുന്നത്. മുശാവറ യോഗത്തിനു മുമ്പുള്ള സമവായ ചര്‍ച്ച പ്രഹസനമെന്ന് ഈ വിഭാഗം നിലപാടെടുത്തതായാണ് വിവരം. സമാന്തര കമ്മറ്റിയുണ്ടാക്കിയര്‍ക്കെതിരെ മുശാവറ യോഗത്തില്‍ കടുത്ത നടപടിയാണ് വേണ്ടതെന്നും ലീഗ് വിരുദ്ധപക്ഷം ആവശ്യപ്പെട്ടു. അതേസമയം എതിര്‍പ്പുകളെ അവഗണിച്ച് ചര്‍ച്ചയുമായി മുന്നോട്ട് പോകാനാണ് ലീഗ് അനുകൂലികളുടെ നിലപാട്.

സമസ്തയിലെയും ലീഗിലേയും മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. ഉമര്‍ ഫൈസി, സമസ്ത പോഷക സംഘടന ഭാരവാഹികളില്‍ ഒരു വിഭാഗം നേതാക്കളുടെയും പരസ്യ പ്രസ്താവനകള്‍, ലീഗ് നേതാക്കളായ പിഎംഎ സലാം, കെഎം ഷാജി എന്നിവരുടെ പ്രതികരണങ്ങള്‍, തര്‍ക്കം രൂക്ഷമാക്കിയ സിഐസി വിഷയവും സുപ്രഭാതവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പരിഹാരം കണ്ടെത്തുകയാണ് സമവായ ചര്‍ച്ചയുടെ ലക്ഷ്യം.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി