ട്രെയിനില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീയിട്ടു; ട്രാക്കില്‍ മൂന്ന് മൃതദേഹം, ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. കോഴിക്കോട് എലത്തൂരില്‍ വച്ച് രാത്രി ഒന്‍പത് മണിക്കാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ D1 കംപാര്‍ട്‌മെന്റിനാണ് തീവച്ചത്. തീവച്ച ശേഷം അക്രമി രക്ഷപ്പെട്ടതായാണ് സംശയം.

തീപിടിത്തത്തിന് പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ട് മണിക്കൂറിന് ശേഷം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം. മരിച്ച പുരുഷനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് തീകൊളുത്തിയത് എന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ അക്രമിയുമായി ഒരു വിധത്തിലുമുള്ള തര്‍ക്കമോ വഴക്കോ ഉണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ വെളിപ്പെടുത്തി. 9 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ 5 പേരെ പ്രഥമ ചികിത്സയ്ക്ക് ശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആലപ്പുഴയില്‍ നിന്നു രാത്രി 9.05ന് ആണ് ട്രെയ്ന്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്നു യാത്ര പുറപ്പെട്ട ട്രെയിന്‍ എലത്തൂര്‍ പിന്നിട്ട് 9.27ന് കോരപ്പുഴ പാലം കടക്കുമ്പോഴാണ് തീപടര്‍ന്നത്. ഇതോടെ പലരും അടുത്ത കോച്ചിലേക്ക് ഓടി. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയ്ന്‍ നിര്‍ത്തിയത് കോരപ്പുഴ പാലത്തിലായതിനാല്‍ പകുതി കോച്ചുകളിലുള്ളവര്‍ക്കു പുറത്തിറങ്ങാനായില്ല.

ഡി 1 കോച്ചില്‍ മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ വസ്ത്രം കത്തിയ നിലയില്‍ 3 സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടു. അക്രമി ചുവപ്പു തൊപ്പിയും ഷര്‍ട്ടും ധരിച്ച ആളാണെന്നാണു മറ്റു യാത്രക്കാര്‍ പറഞ്ഞത്.

തളിപ്പറമ്പ് പട്ടുവം അരിയില്‍ വീട്ടില്‍ റൂബി (52), തൃശൂര്‍ മണ്ണുത്തി മാനാട്ടില്‍ വീട്ടില്‍ അശ്വതി (29), കതിരൂര്‍ പൊന്ന്യം വെസ്റ്റ് നായനാര്‍ റോഡില്‍ പൊയ്യില്‍ വീട്ടില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വൈത് (21), പിണറായി സ്വദേശി പി.സി.ലതീഷ്, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (51), പ്രകാശന്‍ (50) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക