ട്രെയിനില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീയിട്ടു; ട്രാക്കില്‍ മൂന്ന് മൃതദേഹം, ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. കോഴിക്കോട് എലത്തൂരില്‍ വച്ച് രാത്രി ഒന്‍പത് മണിക്കാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ D1 കംപാര്‍ട്‌മെന്റിനാണ് തീവച്ചത്. തീവച്ച ശേഷം അക്രമി രക്ഷപ്പെട്ടതായാണ് സംശയം.

തീപിടിത്തത്തിന് പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ട് മണിക്കൂറിന് ശേഷം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം. മരിച്ച പുരുഷനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് തീകൊളുത്തിയത് എന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ അക്രമിയുമായി ഒരു വിധത്തിലുമുള്ള തര്‍ക്കമോ വഴക്കോ ഉണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ വെളിപ്പെടുത്തി. 9 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ 5 പേരെ പ്രഥമ ചികിത്സയ്ക്ക് ശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആലപ്പുഴയില്‍ നിന്നു രാത്രി 9.05ന് ആണ് ട്രെയ്ന്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്നു യാത്ര പുറപ്പെട്ട ട്രെയിന്‍ എലത്തൂര്‍ പിന്നിട്ട് 9.27ന് കോരപ്പുഴ പാലം കടക്കുമ്പോഴാണ് തീപടര്‍ന്നത്. ഇതോടെ പലരും അടുത്ത കോച്ചിലേക്ക് ഓടി. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയ്ന്‍ നിര്‍ത്തിയത് കോരപ്പുഴ പാലത്തിലായതിനാല്‍ പകുതി കോച്ചുകളിലുള്ളവര്‍ക്കു പുറത്തിറങ്ങാനായില്ല.

ഡി 1 കോച്ചില്‍ മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ വസ്ത്രം കത്തിയ നിലയില്‍ 3 സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടു. അക്രമി ചുവപ്പു തൊപ്പിയും ഷര്‍ട്ടും ധരിച്ച ആളാണെന്നാണു മറ്റു യാത്രക്കാര്‍ പറഞ്ഞത്.

തളിപ്പറമ്പ് പട്ടുവം അരിയില്‍ വീട്ടില്‍ റൂബി (52), തൃശൂര്‍ മണ്ണുത്തി മാനാട്ടില്‍ വീട്ടില്‍ അശ്വതി (29), കതിരൂര്‍ പൊന്ന്യം വെസ്റ്റ് നായനാര്‍ റോഡില്‍ പൊയ്യില്‍ വീട്ടില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വൈത് (21), പിണറായി സ്വദേശി പി.സി.ലതീഷ്, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (51), പ്രകാശന്‍ (50) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

Latest Stories

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി