ട്രെയിനില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീയിട്ടു; ട്രാക്കില്‍ മൂന്ന് മൃതദേഹം, ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. കോഴിക്കോട് എലത്തൂരില്‍ വച്ച് രാത്രി ഒന്‍പത് മണിക്കാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ D1 കംപാര്‍ട്‌മെന്റിനാണ് തീവച്ചത്. തീവച്ച ശേഷം അക്രമി രക്ഷപ്പെട്ടതായാണ് സംശയം.

തീപിടിത്തത്തിന് പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ട് മണിക്കൂറിന് ശേഷം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം. മരിച്ച പുരുഷനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് തീകൊളുത്തിയത് എന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ അക്രമിയുമായി ഒരു വിധത്തിലുമുള്ള തര്‍ക്കമോ വഴക്കോ ഉണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ വെളിപ്പെടുത്തി. 9 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ 5 പേരെ പ്രഥമ ചികിത്സയ്ക്ക് ശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആലപ്പുഴയില്‍ നിന്നു രാത്രി 9.05ന് ആണ് ട്രെയ്ന്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്നു യാത്ര പുറപ്പെട്ട ട്രെയിന്‍ എലത്തൂര്‍ പിന്നിട്ട് 9.27ന് കോരപ്പുഴ പാലം കടക്കുമ്പോഴാണ് തീപടര്‍ന്നത്. ഇതോടെ പലരും അടുത്ത കോച്ചിലേക്ക് ഓടി. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയ്ന്‍ നിര്‍ത്തിയത് കോരപ്പുഴ പാലത്തിലായതിനാല്‍ പകുതി കോച്ചുകളിലുള്ളവര്‍ക്കു പുറത്തിറങ്ങാനായില്ല.

ഡി 1 കോച്ചില്‍ മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ വസ്ത്രം കത്തിയ നിലയില്‍ 3 സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടു. അക്രമി ചുവപ്പു തൊപ്പിയും ഷര്‍ട്ടും ധരിച്ച ആളാണെന്നാണു മറ്റു യാത്രക്കാര്‍ പറഞ്ഞത്.

തളിപ്പറമ്പ് പട്ടുവം അരിയില്‍ വീട്ടില്‍ റൂബി (52), തൃശൂര്‍ മണ്ണുത്തി മാനാട്ടില്‍ വീട്ടില്‍ അശ്വതി (29), കതിരൂര്‍ പൊന്ന്യം വെസ്റ്റ് നായനാര്‍ റോഡില്‍ പൊയ്യില്‍ വീട്ടില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വൈത് (21), പിണറായി സ്വദേശി പി.സി.ലതീഷ്, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (51), പ്രകാശന്‍ (50) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും