ജന്മാഷ്ടമി ദിനത്തില്‍ പേര്‍ഷ്യന്‍ ഭാഷയിലുള്ള ഭഗവത്ഗീതയുടെ കയ്യെഴുത്ത് പ്രതി സമ്മാനിച്ച് ഡോ. ടി. പി അഹമ്മദലി

ജന്മാഷ്ടമി ദിനത്തില്‍ ഭഗവത്ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലുള്ള  കയ്യെഴുത്ത് പ്രതി നഗരസഭയുടെ വായനശാലയ്ക്ക് സമ്മാനിച്ച് കാസര്‍ഗോഡ് സ്വദേശി ഡോക്ടര്‍ ടി പി അഹമ്മദലി. നാല്‍പ്പതു കൊല്ലം മുമ്പ് ഇംഗ്ളണ്ടില്‍ നിന്നാണ് 840 പേജുകളുള്ള ഭഗവത്ഗീതയുടെ കയ്യെഴുത്ത് പ്രതി അഹമ്മദലി സ്വന്തമാക്കിയത്.

പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കൊട്ടാരത്തിലെ പണ്ഡിതനായിരുന്ന ഷെയ്ഖ് അബു അല്‍ ഫൈസിയാണ് ഭഗവത് ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്. ചിത്രങ്ങള്‍ ഉള്‍പ്പടെ ഗദ്യരൂപത്തിലാണ് കയ്യെഴുത്ത് പ്രതി

മംഗളൂരു ദേര്‍ലകട്ടെയിലെ മാംഗളൂര്‍ സര്‍വകലാശാലയ്ക്ക് സമീപമാണ് എഴുപത്തിയെട്ടുകാരനായ ടി പി അഹമ്മദലിയുടെ താമസം.അഹമ്മദലിയുടെ പിതാവ് പരേതനായ തെക്കില്‍ പുതിയ മാളിക മുഹമ്മദ് കുഞ്ഞി സംഭാവന ചെയ്ത സ്ഥലത്താണ് കാസര്‍ഗോഡ് മഹാത്മാഗാന്ധി സെന്റിനറി മെമ്മോറിയല്‍ മുനിസിപ്പല്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പേര്‍ഷ്യന്‍ ഭഗവദ്ഗീത പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടി പി അഹമ്മദലി പറഞ്ഞു.

Latest Stories

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി