കെ റെയിലില്‍ വാര്‍ഷിക ചെലവ് 542 കോടി, ടിക്കറ്റ് വരുമാനം 2,276 കോടിയെന്ന് ഡിപിആര്‍ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയില്‍ ഒരു വര്‍ഷം പരിപാലനത്തിന് മാത്രം 542 കോടി രൂപ ചെലവ് വരുമെന്ന് വിശദ വിവര രേഖയിലെ (ഡിപിആര്‍) കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ ചെലവുകള്‍ പത്ത് വര്‍ഷത്തിന് ശേഷം 694 കോടിയായി ഉയര്‍ന്നേക്കും. പാളത്തിന്റെയും കോച്ചിന്റെയും അറ്റകുറ്റപ്പണികള്‍, ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ എല്ലാം കൂട്ടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

കെ റെയില്‍ പണി പൂര്‍ത്തിയാകുന്നതോടെ 2025- 26 ഘട്ടത്തില്‍ 2,276 കോടിയാണ് ടിക്കറ്റ് വരുമാനം പ്രതീക്ഷിക്കുന്നത്. 3,384 ജീവനക്കാരെ നേരിട്ടും, 1,516 പേരെ പരോക്ഷമായും നിയമിക്കും. കൊച്ചുവേളി മുതല്‍ കാസര്‍കോട് വരെ സ്റ്റാന്‍ഡേഡ് ഗേജ് സംവിധാനത്തിലൂടെ ഇരട്ടപ്പാതയാണ് നിര്‍മ്മിക്കുന്നത്. 220 കിലോമീറ്റര്‍ വരെ വേഗം മണിക്കൂറില്‍ ലഭിക്കുന്ന രീതിയിലാണ് ഇത്. ഒമ്പത് കോച്ചുള്ള ട്രെയിന്‍ പിന്നീട് 15 കോച്ചുകള്‍ വരെ ആക്കാന്‍ കഴിയും. പത്ത് മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ ഓടിക്കാനാകും എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കെ റെയിലില്‍ ചരക്ക് ഗതാഗതം കൂടി സാധ്യമാക്കുന്നതോടെ റോഡിലെ ദീര്‍ഘദൂര ലോറികളുടെ എണ്ണവും കുറയ്ക്കാനാകും. ചരക്കു ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗം ലഭിക്കും. ലോറികള്‍ കയറ്റി നിര്‍ത്താന്‍ പാകത്തിനുള്ള ട്രെയിനുകളില്‍ 480 ലോറികള്‍ വരെ ഒരു ദിവസം കൊണ്ടുപോകാന്‍ കഴിയും.

നിലവില്‍ ഡിപിആറില്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ നല്‍കിയട്ടുണ്ട്. എന്നാല്‍ എത്ര കെട്ടിടങ്ങള്‍ ഒഴിപ്പിക്കണം, എത്ര വീടുകളെ ബാധിക്കും എന്നീ വിവരങ്ങള്‍ ഡിപിആറില്‍ ഇല്ല. പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയാകുന്നതോടെ ഇതില്‍ വ്യക്തത വരും. പദ്ധതിക്കായി 1226.45 ഹെക്ടര്‍ ഭൂമിയാണ് വേണ്ടി വരിക. ഇതില്‍ 1074.19 ഹെക്ടറോളം സ്വകാര്യ ഭൂമിയാണ്. 190 കിലോമീറ്റര്‍ പാത ഗ്രാമങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. 88 കിലോമീറ്റര്‍ വയല്‍- തണ്ണീര്‍ത്തടങ്ങളിലൂടെയും, 50 കിലോമീറ്റര്‍ ചെറിയ നഗരങ്ങളിലൂടെയും, 40 കിലോമീറ്റര്‍ ഇടത്തരം- വലിയ നഗരങ്ങളിലൂടെയുമാണ് പോകുന്നത്.

കെ റെയില്‍ പാതയില്‍ 11.5 കിലോമീറ്റര്‍ തുരങ്കവും, 13 കിലോമീറ്റര്‍ പാലങ്ങളുമാണ്. മലകള്‍ തുരന്നും, കുന്നുകള്‍ നികത്തിയും വേണം പാത നിര്‍മ്മിക്കാന്‍. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്