'ആര് പറഞ്ഞാലും കേരളം നന്നാവില്ല' കൊടിമരങ്ങള്‍ക്ക് എതിരെ വീണ്ടും ഹൈക്കോടതി

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം നന്നാവില്ലെന്ന് കോടതി വിമര്‍ശിച്ചു. കൊടിമരങ്ങള്‍ ഒഴിവാക്കാനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

തിരുവനന്തപുരത്ത് പോയപ്പോള്‍ നിരവധി കൊടിമരങ്ങള്‍ ഇത്തരത്തില്‍ കണ്ടുവെന്നും, കൂടുതലും ചുവന്ന കൊടികള്‍ ആയിരുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും, പിഴ ഈടാക്കുമെന്നും കോടതി പറഞ്ഞിരുന്നു.

അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കണം. സ്വമേധയാ ഇവ എടുത്തുമാറ്റാനും കോടതി സമയം അനുവദിച്ചിരുന്നു. 25 ാം തിയതിക്കകം നീക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇപ്പോഴും പഴയ സ്ഥിതി തന്നെയാണെന്ന് കോടതി കുറ്റപ്പെടുത്തി.

അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് 42,337 ഓളം കൊടിമരങ്ങള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇവയില്‍ എത്ര എണ്ണം നീക്കി എന്നതില്‍ വ്യക്തത വന്നിട്ടില്ല. പൊതു ഇടങ്ങളില്‍ കൊടിമരം സ്ഥാപിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ, അധികാരികളില്‍ നിന്നോ അനുമതി വാങ്ങേണ്ടതുണ്ട്. കേരളത്തില്‍ അനുമതിയില്ലാതെ ആര്‍ക്കും എവിടെയും കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്ന സ്ഥിതിയാണെന്ന് കോടതി നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി