'എന്തിന് വേണ്ടിയാണ് വിളിച്ചതെന്ന് പരിശോധിക്കൂ, കുറ്റക്കാരനെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാര്‍'; ഫോണ്‍ സംഭാഷണ വിവാദത്തില്‍ മന്ത്രി ജി.ആര്‍ അനില്‍

പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മോശം പ്രവര്‍ത്തി നടത്തിയ ഒരാളെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനേയോ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ല സ്റ്റേഷനില്‍ വിളിച്ചത്. തന്റെ നിയോജക മണ്ഡലത്തിലെ ഒരു വീട്ടമ്മ വേദനയോടെകൂടി പ്രശ്നം പറഞ്ഞപ്പോള്‍ അത് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം ഭര്‍ത്താവ് മകനെ ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി പൊലീസ് സ്റ്റേഷനില്‍ വിളിച്ചത്. ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ അയാളെ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നും മാത്രമെ സി ഐയോട് ഫോണില്‍ വിളിച്ചതിന് പിറകിലുള്ളു. മറിച്ച് അനിഷ്ട സംഭവങ്ങളെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തന്നെ കുറ്റക്കാരനാക്കിയേനെയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എന്തിന് വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ. മന്ത്രിയല്ല ഒരു പൊതുപ്രവര്‍ത്തകന്‍ വിളിച്ചാല്‍ പോലും കേള്‍ക്കാനുള്ള ക്ഷമ സി ഐ കാണിച്ചില്ല. ഇക്കാര്യത്തില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി ആര്‍ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗിരി ലാലും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ന്യായം നോക്കി ഇടപെടാമെന്നാണ് മന്ത്രിയോട് സിഐ പറഞ്ഞത്. പരാതി ലഭിച്ചാല്‍ ഉടനെ നടപടിയെടുക്കുകയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിച്ചതോടെ സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടുവെന്ന് സിഐ പറഞ്ഞു. ഇതോടെ മന്ത്രിയും സിഐയും തമ്മില്‍ വാക്കുതര്‍ക്കമായി. വിവരം മന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുയായിരുന്നു. ഇതിന് പിന്നാലെ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയതും വിവാദമായിരുന്നു.

Latest Stories

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത